പ്രധാനമന്ത്രി രാജിവച്ചു, യുക്രെയ്നില്‍ പ്രതിസന്ധി
പ്രധാനമന്ത്രി രാജിവച്ചു, യുക്രെയ്നില്‍ പ്രതിസന്ധി
Saturday, July 26, 2014 11:26 PM IST
കീവ്: പാര്‍ലമെന്റ് ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരു നില്‍ക്കുന്നുവെന്നാ രോപിച്ചു പ്രധാനമന്ത്രി ആര്‍സെനി യാസ്ടെന്യൂ ക് രാജി പ്രഖ്യാപിച്ചതു യുക്രെയ്നില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു. ഭരണമുന്നണിയില്‍നിന്നു രണ്ടുപാര്‍ട്ടികള്‍ പിന്മാറിയതാണു രാജിക്കു കാരണമെന്നു പറയപ്പെടുന്നു. പാര്‍ലമെന്റ്(റാഡ) ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെങ്കിലും യാറ്റ്സെന്യൂക് തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

പാര്‍ലമെന്റ് രാജി സ്വീകരിച്ചാല്‍ ഒരു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്നാണു നിയമം. പ്രസിഡന്റ് പെട്രോ പൊരോഷെങ്കോയുടെ എതിരാളിയായ മുന്‍ പ്രധാനമന്ത്രി ജൂലിയാ ടിമോഷെങ്കോയുടെ പാര്‍ട്ടിക്കാരനാണ് യാറ്റ്സെന്യൂക്.

കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ പക്ഷപാതികളായ വിഘടനവാദികള്‍ക്കെതിരേ യുക്രെയ്ന്‍ സൈ ന്യം പോരാട്ടം ശക്തമാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ രാജി ഏറെ പ്രതിസന്ധി സൃഷ്ടിക്കുമെ ന്നു തീര്‍ച്ചയാണ്.


എന്നാല്‍, വിഘടനവാ ദികള്‍ക്കെതിരേയുള്ള സൈനിക നടപടിയെ രാ ജി ഒരുതരത്തിലും ബാധിക്കരുതെന്ന് പൊരോഷെങ്കോയുടെ ഉപദേഷ്ടാവ് ഒലക്സാണ്ഡര്‍ ഡാനില്യൂക് പറഞ്ഞു. വിമതരെ സഹായിക്കുന്ന റഷ്യക്കെതിരേ സാമ്പത്തിക ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ സ്ഥാനപതിമാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചു. കിഴക്കന്‍ യുക്രെയ്നില്‍ മലേഷ്യന്‍ വിമാനം വിമതര്‍ മിസൈല്‍ പ്രയോഗിച്ചു വീഴ്ത്തിയ സംഭവമാണ് റഷ്യക്കെതിരേ നടപടിക്കു പ്രേരിപ്പിച്ചത്. റഷ്യയില്‍നിന്നാണു വിമതര്‍ക്ക് മിസൈല്‍ കിട്ടിയതെന്നു പാശ്ചാത്യരാജ്യങ്ങള്‍ ആരോപിക്കുന്നു.

ഇതിനിടെ, കിഴക്കന്‍ യുക്രെയ്നിലെ ഡൊണെറ്റ്സ്കിലും ലുഗാന്‍സ്കിലും വിമതരും സൈന്യവും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.