പാക്കിസ്ഥാനില്‍ പാര്‍ലമെന്റ് ഉപരോധം തുടരുന്നു
Thursday, August 21, 2014 11:25 PM IST
ഇസ്്ലാമാബാദ്: പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെയും വിവാദ പുരോഹിതന്‍ തഹിറുള്‍ ക്വാദ്രിയുടെയും അനുയായികള്‍ ആരംഭിച്ച പാര്‍ലമെന്റ് ഉപരോധം തുടരുന്നു. ഇതിനിടെ ഇന്നു ഹാജരാവാന്‍ ഖാനും ക്വാദ്രിക്കും പാക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഷരീഫ് രാജിവയ്ക്കാതെ ചര്‍ച്ചയില്ലെന്നാണ് ഇമ്രാന്റെ നിലപാട്. എന്നാല്‍ ക്വാദ്രി ചര്‍ച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ക്വാദ്രിയുമായി ചര്‍ച്ചയ്ക്ക് നാലംഗ സംഘത്തെ ഷരീഫ് അയച്ചു.


പാര്‍ലമെന്റും വിദേശഎംബസികളും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളും സ്ഥിതിചെയ്യുന്ന റെഡ്സോണില്‍ പ്രകടനക്കാര്‍ കടന്നത് സംഘര്‍ഷത്തിനിടയാക്കി.എല്ലാവിഭാഗവും സംയമനം പാലിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകാട്ടിയാണ് ഷരീഫ്അധികാരത്തിലെത്തിയതെന്നാണ് സമരക്കാരുടെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.