300 പേരെ കൊലപ്പെടുത്തിയ പ്രതിയെ വിട്ടയച്ചു
Thursday, August 28, 2014 11:43 PM IST
ബോഗട്ട: കൊളംബിയയിലെ മയക്കുമരുന്നു രാജാവായിരുന്ന പാബ്ളോ എസ്കോബാറിന്റെ വലംകൈപോപിയെ എന്ന ജോണ്‍ ജെയ്റോ വെലാസ്ക്യൂസിനെ ജയിലില്‍നിന്നു വിട്ടയച്ചു. 300 പേരെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. മൂവായിരത്തോളം പേരെ വകവരുത്തുന്നതിനു കൂട്ടുനിന്നതായും വെളിപ്പെടുത്തി.

മുപ്പതുവര്‍ഷത്തെ തടവിനു ശിക്ഷിച്ച ഇയാളെ 22 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ കൊളംബിയയിലെ അതീവ സുരക്ഷാ ജയിലില്‍നിന്നു മോചിപ്പിക്കുകയായിരുന്നു.

ഒരു മുന്‍ മന്ത്രിയെ കുടുക്കുന്നതിനു പ്രോസിക്യൂട്ടര്‍മാരെ സഹായിച്ചതിന്റെ പേരിലാണ് ബാക്കിയുള്ള ശിക്ഷാകാലാവധി ഇളവു ചെയ്ത് പോപിയെ വിട്ടയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.