ഉത്തരകൊറിയന്‍ ബാങ്കര്‍ റഷ്യയിലേക്കു പലായനം ചെയ്തു
Saturday, August 30, 2014 11:24 PM IST
സിയൂള്‍: ഉത്തരകൊറിയയിലെ ദെയ്സോംഗ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുന്‍ തേ ഹ്യോംഗ് ബാങ്കില്‍നിന്നു തട്ടിയെടുത്ത 50ലക്ഷം ഡോളറുമായി റഷ്യയിലേക്കു കടന്നു. പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ സ്വകാര്യഫണ്ട് കൈകാര്യം ചെയ്തിരുന്ന യുന്‍ മൂന്നാമതൊരു രാജ്യത്ത് അഭയം തേടാന്‍ ശ്രമം നടത്തുകയാണെന്ന് ദക്ഷിണകൊറിയന്‍ പത്രമായ ജൂംഗ്ആംഗ് ഇല്‍ബോ റിപ്പോര്‍ട്ടു ചെയ്തു.

2010ല്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബാങ്കാണ് ദെയ്സോംഗ്ബാങ്ക്. യുഎന്‍ ഉപരോധം മറികടന്ന് വിദേശത്തുനിന്ന് ആഡംബര വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും മറ്റു നിയമവിരുദ്ധ ഇടപാടുകള്‍ക്കും ഈ ബാങ്കിനെ ഭരണകൂടം ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. യുന്നിനെ പിടികൂടി തങ്ങള്‍ക്ക് കൈമാറണമെന്ന് റഷ്യന്‍ സര്‍ക്കാരിനോട് ഉത്തരകൊറിയ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.