പാക്കിസ്ഥാനില്‍ വള്ളം മുങ്ങി വരന്‍ അടക്കം 18 പേര്‍ മരിച്ചു
Monday, September 15, 2014 11:49 PM IST
ഇസ്ലാമാബാദ്: പ്രളയക്കെടുതി അനുഭവിക്കുന്ന പാക്കിസ്ഥാനിലെ മുള്‍ട്ടനില്‍ വിവാഹസംഘം സഞ്ചരിച്ച വള്ളം മുങ്ങി വരന്‍ അടക്കം 18 പേര്‍ മരിച്ചു. വള്ളത്തില്‍ 40 പേരുണ്ടായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്െടടുത്തു. മരിച്ചവരില്‍ സ്ത്രീകളും കുട്ടിക ളുമുണ്ട്. വരനും വധുവും ഉള്‍പ്പെട്ട സംഘം മുസാഫര്‍ഗഡില്‍നിന്ന് മുള്‍ട്ടാനിലേക്ക് പോകും വഴിയാണ് അപകട ത്തില്‍ പെട്ടത്. അപകടത്തില്‍ വരന്‍ സഹീദ് ഹമീദ് കൊല്ലപ്പെട്ടു. കാണാതായവര്‍ക്കായി പാക്കിസ്ഥാന്‍ നേവി തെരച്ചില്‍ നടത്തുന്നുണ്ട്.

പാക്കിസ്ഥാനില്‍ ഇരുപതു ലക്ഷംപേരെയാണു പ്രളയം ബാധിച്ചിരിക്കുന്നത്. ചെനാബ് നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 37,000 പേരെ സൈന്യം രക്ഷപ്പെടുത്തി. ഇതുവരെ 280 പേര്‍ ഇതുവരെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.


ഇതിനിടെ, പാക്കിസ്ഥാനിലെ പ്രളയത്തിനു ഉത്തരവാദി ഇന്ത്യയാണെന്നു മുംബൈ ആക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പറഞ്ഞു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിര്‍മിച്ച അണക്കെട്ടുകളില്‍ വെള്ളം ശേഖരിച്ചു പാക്കിസ്ഥാനിലേക്കു വന്‍തോതില്‍ തുറന്നുവിട്ടതാണു പ്രളയത്തിനു കാരണമെന്നു സയീദ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.