സിറിയയില്‍നിന്നു തുര്‍ക്കിയിലേക്കു കൂട്ടപ്പലായനം; അതിര്‍ത്തി അടച്ചു
സിറിയയില്‍നിന്നു തുര്‍ക്കിയിലേക്കു കൂട്ടപ്പലായനം; അതിര്‍ത്തി അടച്ചു
Tuesday, September 23, 2014 11:28 PM IST
തുര്‍ക്കി: സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ കൊബാനി നഗരത്തില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരും കുര്‍ദ് സൈന്യവും ഏറ്റുമുട്ടുന്നതിനാല്‍ തുര്‍ക്കിയിലേക്കുള്ള പലായനം രൂക്ഷമായി. ഇതിനെത്തുടര്‍ന്നു സിറിയന്‍ അതിര്‍ത്തി ഭാഗികമായി അടച്ചു. കൊബാനിയില്‍നിന്ന് ഏകദേശം 130,000 കുര്‍ദ് അഭയാര്‍ഥികള്‍ തുര്‍ക്കിയിലേക്ക് ഞായറാഴ്ച വരെ പലായനം ചെയ്തിട്ടുണ്ട്. ഇതിനിടെ, ഇസ്ലാമിക് സ്റേറ്റിനെ(ഐഎസ്) തുര്‍ക്കി സഹായിക്കുന്നുണ്െടന്നാരോപിച്ച് അഭയാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പ്രക്ഷോഭകാരികള്‍ക്കെതിരേ തുര്‍ക്കിസേന കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

അഭയാര്‍ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നതിനാല്‍ തുര്‍ക്കി ഭരണകൂടവും പ്രതിസന്ധിയിലായി. കൊബാനിയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കായി 30 കിലോമീറ്റര്‍ അതിര്‍ത്തി വെള്ളിയാഴ്ച തുറന്നിരുന്നു. എന്നാല്‍, ഇന്നലെ അതിര്‍ത്തിയിലെ ഒമ്പതു ചെക്ക് പോസ്റുകളില്‍ രണ്െടണ്ണം മാത്രമാണു തുറന്നത്.


ഇതിനിടെ, കൊബാനിയില്‍ ആക്രണം നടത്തുന്ന ഐഎസ് ഭീകരര്‍ തുര്‍ക്കി അതിര്‍ത്തിപ്രദേശം വരെ എത്തി. തുര്‍ക്കിയിലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ) പ്രവര്‍ത്തകരും ഐഎസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകാന്‍ സാധ്യയുള്ളതിനാല്‍ സൈന്യം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തി അടയ്ക്കില്ലെന്നും ഇസ്ലാമിക് സ്റേറ്റിന് ഒരു സഹായവും നല്‍കിയിട്ടില്ലെന്നും തുര്‍ക്കി വ്യക്തമാക്കി. കൊബാനിയില്‍ ആക്രമണം നടത്തുന്ന സുന്നി ഭീകരര്‍ നഗരവാസികളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് അഭയാര്‍ഥികള്‍ പറഞ്ഞു. കുര്‍ദ്, യസീദി, ക്രിസ്ത്യന്‍ വംശജര്‍ക്കുനേരേയാണ് ഐഎസ് ആക്രമണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.