12,000 വിദേശ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ തുടരും
12,000 വിദേശ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ തുടരും
Wednesday, October 1, 2014 12:22 AM IST
കാബൂള്‍: ഡിസംബര്‍ 31 ലെ സേനാ പിന്മാറ്റത്തിനുശേഷവും അഫ്ഗാനിസ്ഥാനില്‍ 12000 വിദേശ സൈനികരെ നിലനിര്‍ത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന സുരക്ഷാ ഉടമ്പടിയില്‍ അഫ്ഗാനിസ്ഥാനും യുഎസും ഇന്നലെ ഒപ്പുവച്ചു. മുന്‍ പ്രസിഡന്റ് കര്‍സായി ഇത്തരമൊരു കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു.

യുഎസിന്റെ പതിനായിരത്തോളം സൈനികരും നാറ്റോ രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരം പേരുമാണ് അഫ്ഗാനിസ്ഥാനില്‍ തുടരുക. ഈ വര്‍ഷാവസാനത്തോടെ അഫ്ഗാന്‍ ദൌത്യം അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിരുന്നു. താലിബാനെ നേരിടാനും അഫ്ഗാന്‍ സൈനികര്‍ക്കു പരിശീലനം നല്‍കാനുമാണ് 12,000 പേരെ നിലനിര്‍ത്തുന്നത്.

കര്‍സായിയുടെ പിന്‍ഗാമിയാ യി അഷ്റഫ് ഗാനി സത്യപ്രതി ജ്ഞ ചെയ്തതിനെത്തുടര്‍ന്നാണ് ഉടമ്പടി ഒപ്പുവയ്ക്കാനായത്. യുഎസ് സ്ഥാനപതി ജെയിംസ് കണ്ണിംഗാമും അഫ്ഗാന്‍ സുരക്ഷാ ഉപദേഷ്ടാവ് ഹനിഫ് അറ്റ്മറും ഉടമ്പടിയില്‍ ഒപ്പുവച്ചു.


കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങ് ത ത്സമയം ടിവിയില്‍ സംപ്രേഷണം ചെയ്തു. രാജ്യത്തിന്റെ സുര ക്ഷ യും സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തിയാണ് സ്വതന്ത്രരാജ്യമെന്ന നിലയില്‍ ഇത്തരമൊരു ഉടമ്പടിയില്‍ ഒപ്പുവച്ചതെന്ന് പ്രസിഡന്റ് ഗാനി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് ഇതുവഴി കോട്ടമുണ്ടാ വില്ല. മോസ്കുകളിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാ ന്‍ വിദേശസേനയ്ക്ക് അനുവാ ദമില്ല.

വിദേശസൈനികരെ ആക്രമണ ദൌത്യത്തിനു നിയോഗിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് അഫ്ഗാന്‍ സര്‍ക്കാരായിരിക്കുമെന്നും ഗാനി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.