ഹോങ്കോംഗ് പ്രക്ഷോഭകര്‍ ഹിതപരിശോധനയ്ക്ക്
Saturday, October 25, 2014 11:39 PM IST
ഹോങ്കോംഗ്: ഞായറാഴ്ച ഹിത പരിശോധന നടത്താന്‍ ഹോങ്കോംഗിലെ ജനാധിപത്യാനുകൂലികള്‍ തീരുമാനിച്ചു.സര്‍ക്കാരിനെതിരേ അഞ്ചാഴ്ചയായി നടന്നുവരുന്ന സമരം അവസാനിപ്പിക്കണമോ എന്ന കാര്യം തീരുമാനിക്കാനാണു ഹിതപരിശോധന.

ചൊവ്വാഴ്ച സര്‍ക്കാരിന്റെ പ്രതിനിധികളും വിദ്യാര്‍ഥി നേതാക്കളും ചര്‍ച്ച നടത്തിയെങ്കിലും യോജിപ്പുണ്ടായില്ല. ഹോങ്കോംഗ് ജനതയുടെ മുഴുവന്‍ പ്രാതിനിധ്യം അവകാശപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്കാവില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. അതിനാല്‍ ജനഹിതം അറിയാനാണ് ഹിതപരിശോധനയെന്ന് വിദ്യാര്‍ഥി നേതാവായ് അലക്സ് ചൌ പറഞ്ഞു. ഹിതപരിശോധനാ ഫലം തിങ്കളാഴ്ച സര്‍ക്കാരിനു കൈമാറും.


2017ലെ ചീഫ് എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബെയ്ജിംഗ് നിയമിക്കുന്ന കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷമേ പ്രഖ്യാപിക്കുകയുള്ളുവെന്ന സര്‍ക്കാര്‍ നിലപാടിനെയാണു സമരക്കാര്‍ എതിര്‍ക്കുന്നത്.

ചീഫ് എക്സിക്യൂട്ടീവിനെ നേരിട്ടു തെരഞ്ഞെടുക്കാന്‍ ഹോങ്കോംഗ് ജനതയ്ക്ക് അവസരം നല്‍കണമെന്നാണു സമരക്കാരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.