പരസ്പരം അകന്നു മോദിയും ഷരീഫും
Thursday, November 27, 2014 12:27 AM IST
കാഠ്മണ്ഡു: നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫും വേദി പങ്കിട്ടെങ്കിലും പരസ്പരം സംസാരിച്ചില്ല. ഒരു ഹസ്തദാനത്തില്‍ മാത്രം സൌഹൃദമൊതുക്കി, ഇരുവരും ഇരുപ്പിടങ്ങളിലേക്കു മടങ്ങി. ഇന്ത്യ- പാക് ഐക്യത്തിനു ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന സൂചന നല്കി മോദിയുടെ ഇരുപ്പിടത്തില്‍നിന്നു രണ്ടു സീറ്റ് മാറിയാണു ഷരീഫ് ഇരുന്നത്. മാലദ്വീപ്, നേപ്പാള്‍ നേതാക്കള്‍ മോദിക്കും ഷരീഫിനുമിടയില്‍ സ്ഥാനംപിടിച്ചു.


സാര്‍ക്ക് ഉച്ചകോടിക്കിടെ മോദി-ഷരീഫ് ഔദ്യോഗിക ചര്‍ച്ചകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നാണു വാര്‍ത്ത പ്രചരിച്ചിരുന്നത്. മോദിയുമായി സാര്‍ക്ക് ഉച്ചകോടിക്കിടെ ചര്‍ച്ചനടത്താന്‍ ഷരീഫ് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായി അര്‍ഥവത്തായ ചര്‍ച്ചയ്ക്കു തയാറാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.