മുംബൈ ഭീകരാക്രമണം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു പറ്റിയ പിഴവെന്നു റിപ്പോര്‍ട്ട്
Tuesday, December 23, 2014 12:19 AM IST
ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നെന്നും ഏജന്‍സികള്‍ തമ്മില്‍ പരസ്പര ധാരണയില്ലായിരുന്നതാണ് ആക്രമണത്തിനു കാരണമായതെന്നും ന്യൂയോര്‍ക്ക് ടൈംസ്, പ്രോപബ്ളിക, ഫ്രണ്ട്ലൈന്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍ കണ്െടത്തി. ഭീകരാക്രമണത്തിനു സാധ്യതയുണ്െടന്നു മുംബൈ ആക്രമണത്തിനു മാസങ്ങള്‍ക്കു മുമ്പ് അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു.

2008 അവസാനം കംപ്യൂട്ടര്‍ വിദഗ്ധനും ലഷ്കര്‍ ഇ-തോയിബ തീവ്രവാദ സംഘടനയും ടെക്നോളജി വിഭാഗം മേധാവിയുമായ സരാര്‍ ഷാ പാക്കിസ്ഥാനിലെ വടക്കന്‍ മലനിരകളില്‍നി ന്ന് അറബിക്കടലിനു സമീപ ത്തേക്കു താമസം മാറുകയും മും ബൈ കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും ചെയ്തു.

ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെയാണു തീവ്രവാദികള്‍ സഞ്ചരിക്കേണ്ട വഴിയും ലക്ഷ്യസ്ഥാനവും ഇയാള്‍ കണ്െടത്തിയത്.

ആക്രമണം ആസൂത്രണം ചെയ്യാന്‍ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം ഇയാള്‍ സംഘടിപ്പിച്ചു. ആക്രമണം നടത്തേണ്ട മുംബൈയിലെ ജൂത കേന്ദ്രവും ആഡംബര ഹോട്ടലുകളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഇയാള്‍ കണ്െടത്തിയത്.


ഇന്റര്‍നെറ്റിലെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നതായുള്ള വിവരം എഡ്വേര്‍ഡ് സ്നോഡന്‍ നേരത്തേ പുറത്തുവിട്ടിരുന്നു. ഇതുപോലെ, ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സിയും ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍, മൂന്നു രാജ്യങ്ങളിലെയും രഹസ്യാന്വേഷകര്‍ കണ്െടത്തിയ ഹൈടെക് വിവരങ്ങള്‍ പരസ്പരം കൈമാറാതിരുന്നതിനാല്‍ മുംബൈ ഭീകരാക്രമണം സംഭവിച്ചെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരാക്രമണത്തിനു ശേഷമാണു തങ്ങള്‍ക്കു ലഭിച്ച വിവരങ്ങള്‍ മൂന്നു രാജ്യങ്ങളും പരസ്പരം കൈമാറിയതെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവശങ്കര്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു.

മുംബൈയില്‍ ഭീകരര്‍ ആക്രമണം നടത്തിയശേഷം മാത്രമാണ് അമേരിക്കയും ബ്രിട്ടനും തങ്ങള്‍ക്കു ലഭിച്ച സുപ്രധാന വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുണ്ട് എന്നതിന്റെ തെളിവാണു പുതിയ വെളിപ്പെടുത്തലുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.