ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ആണവായുധം ഉപയോഗിച്ചേക്കുമെന്നു റിപ്പോര്‍ട്ട്
Friday, February 27, 2015 10:34 PM IST
വാഷിംഗ്ടണ്‍: അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരേ ഇന്ത്യ നടത്തുന്ന ആക്രമണം ശക്തിപ്പെടുത്തിയാല്‍ പാക്കിസ്ഥാന്‍ ആണവായുധം ഉപയോഗിച്ചേക്കുമെന്നു യുഎസ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെതിരേ ശക്തമായ പ്രത്യാക്രമണം ഉണ്ടായാല്‍ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയുണ്െടന്ന് രണ്ടു മുതിര്‍ന്ന അമേരിക്കന്‍ നിയമ വിദഗ്ധരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പാക്കിസ്ഥാന്‍ പിരിമുറുക്കത്തിലാണ്. മുംബൈ ഭീകരാക്രമണത്തിനു സമാനമായ ആക്രമണം ഇന്ത്യയില്‍ വീണ്ടും നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തര സമാധാന പഠന സമതി വൈസ് പ്രസിഡന്റ് ജോര്‍ജ് പെര്‍കോവിച്ച്, ആഷ്ലി ടെല്ലിസ് എന്നീ നിയമവിദഗ്ധരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാക്കിസ്ഥാന്‍ നാലാം ആണവ നിലയവും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ലോക്സഭയില്‍ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പാക്കിസ്ഥാന്റെ പ്ളൂട്ടോണിയം പ്ളാന്റ് താമസിയാതെ പ്രവര്‍ത്തന സജ്ജമാകുമെന്നു യുഎസ് സംഘടന നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.