ജിഹാദിയായി മാറിയ ഫുട്ബോള്‍ പ്രേമി
ജിഹാദിയായി മാറിയ  ഫുട്ബോള്‍ പ്രേമി
Saturday, February 28, 2015 11:12 PM IST
ലണ്ടന്‍:പ്രായപൂര്‍ത്തിയാവുമ്പോള്‍ ഫുട്ബോ ള്‍ കളിക്കാരനാവാനാണ് എന്റെ ആഗ്രഹം. സിറിയയിലെ ഐഎസ്ഭീകരരുടെ വലംകൈയായി മാറിയ ജിഹാദിജോണ്‍ എ ന്ന മുഹമ്മദ് എംവാസി 1966ല്‍ സ്കൂള്‍ ഈയര്‍ബുക്കില്‍ എഴുതിയ കുറിപ്പിലെ വാ ക്യമാണിത്.

കുവൈറ്റിലാ ണ് എംവാ സി ജനിച്ചത്. ആറാമത്തെ വയസില്‍ കുടുംബം ലണ്ട നിലെത്തി. വെ സ്റ് ലണ്ടനിലെ മൈഡാ വെയിലിലെ സെന്റ് മേരി മഗ്ദലന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന എംവാസിയുടെ ഗ്രൂപ്പ് ഫോട്ടോ ഡെയിലി മെയില്‍ പത്രം പ്രസിദ്ധപ്പെടുത്തി. പുഞ്ചിരിക്കുന്ന നിഷ്കളങ്കനായ കുഞ്ഞിന്റെ മുഖമുള്ള എംവാസി നിഷ്ഠൂര കൊലപാതകിയായതെങ്ങനെയെന്ന് മനസിലാക്കാനാവുന്നില്ലെന്ന് എംവാസിയുമായി അടുത്തുപരിചയമുള്ളവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്കൂള്‍ കാലഘട്ടത്തില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ളബിന്റെ ഫാനായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് വെസ്റ്മിനിസ്ററില്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത്.2009ല്‍ ടാന്‍സാനിയയില്‍ വിനോദയാത്ര പോയ തന്നെ ബ്രിട്ടീഷ് ഇന്റലിജന്‍സുകാര്‍ പീഡിപ്പിച്ചെന്നും ചാരനായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നും എംവാസി പറഞ്ഞതായി കേജ് എന്ന കാംപെയിന്‍ ഗ്രൂപ്പ് റിപ്പോര്‍ട്ടു ചെയ്തു. എംവാസിയെ ഭീകരനായി മാറ്റിയതില്‍ ഇന്റലിജന്‍സിനു പങ്കുണ്െടന്ന കേജിന്റെ സൂചന അപലപനീയമാണെന്നു ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു. ലണ്ടന്‍ ബോയ്സ് എന്ന അല്‍ഷബാബ് ബന്ധമുള്ള തീവ്രവാദഗ്രൂപ്പുമായി എംവാസി ബന്ധപ്പെട്ടെന്നും പറയപ്പെടുന്നു.


2013 ലാണ് ഇന്റലിജന്‍സുകാരെ വെട്ടിച്ച് സിറിയയിലെത്തിയത്.

സിറിയയില്‍ ഐഎസ് ഭീകരര്‍ അമേരിക്കക്കാരെയും ബ്രിട്ടീഷുകാരെയും ശിരച്ഛേദം ചെയ്യുന്നതിന്റെ അഞ്ചോളം വീഡിയോകളില്‍ കറുത്തവസ്ത്രമണിഞ്ഞ് ജിഹാദി ജോണ്‍ എന്ന എംവാസി പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ചുവയുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന എംവാസിക്ക് ബന്ദികള്‍ നല്‍കിയ പേരാണ് ജിഹാദി ജോണ്‍.

ഇതേസമയം ജിഹാദിജോണിനെ ബ്രിട്ടീഷ് ഇന്റലിജന്‍സുകാര്‍ തിരിച്ചറിഞ്ഞിട്ട് കുറേനാളായെന്നും വിവരം പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ബിബിസിയും വാഷിംഗ്ടണ്‍ പോസ്റുമാണ് കഴിഞ്ഞദിവസം ജിഹാദി ജോണെന്നറിയപ്പെടുന്ന ഭീകരന്‍ ലണ്ടന്‍ സ്വദേശിയായ മുഹമ്മദ് എംവാസി എന്ന 26കാരനാണെന്നു റിപ്പോര്‍ട്ടു ചെയ്തത്. എംവാസിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ബ്രിട്ടീഷ്, അമേരിക്കന്‍ അധികൃതര്‍ ഇന്നലെ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.