19 അസീറിയന്‍ ക്രൈസ്തവരെ ഐഎസ് ഭീകരര്‍ വിട്ടയച്ചു
Tuesday, March 3, 2015 11:10 PM IST
ഡമാസ്കസ്: വടക്കുകിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്നു കഴിഞ്ഞയാഴ്ച പിടികൂടിയ 220 അസീറിയന്‍ ക്രൈസ്തവരില്‍ 19 പേരെ ഐഎസ് ഭീകരര്‍ ഞായറാഴ്ച മോചിപ്പിച്ചു. മറ്റുള്ളവരുടെ സ്ഥിതിയെക്കുറിച്ചു വിവരമില്ലെന്ന് അസീറിയന്‍ ഡെമോക്രാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ അലി പറഞ്ഞു. മോചിതരായ 16 പുരുഷന്മാരും മൂന്നു സ്ത്രീകളും സുരക്ഷിതമായി ഹസാക്കയിലെ മാതാവിന്റെ പള്ളിയില്‍ എത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐഎസിന്റെ നിയന്ത്രണത്തിലുള്ള അല്‍ഷദാദി പട്ടണത്തിലാണ് ഇവരെ വിട്ടയച്ചത്. അവിടെനിന്നു ബസിലാണ് ഇവര്‍ ഹസാക്കയിലെത്തിയതെന്നും ബഷീര്‍ അലി അറിയിച്ചു.

അമ്പതുവയസിനു മുകളിലുള്ളവരെയാണു വിട്ടയച്ചത്. അമുസ്ലിംകളുടെ മേല്‍ ഐഎസ് ചുമത്തിയിട്ടുള്ള നികുതിപ്പണം ഒടുക്കിയതിനെത്തുടര്‍ന്നു ശരിയത്ത് കോടതിയാണ് ഇവരെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടതെന്നു സൂചനയുണ്ട്. ശരിയത്ത് കോടതിയുടെ ഉത്തരവു പ്രകാരമാണു ക്രൈസ്തവരെ വിട്ടയച്ചതെന്നും എന്നാല്‍ വിട്ടയച്ചതിനു കാരണം അറിയില്ലെന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ടു ചെയ്തു.


ഇതിനിടെ ഐഎസ് കസ്റഡിയില്‍ ശേഷിക്കുന്നവരുടെ മോചനം സംബന്ധിച്ച് സുന്നി ഗോത്രത്തിലെ ഷേക്കുമാരുമായി ചര്‍ച്ച നടത്തുന്നുണ്െടന്ന് അസീറിയന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.