ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന്
Tuesday, March 3, 2015 12:02 AM IST
ഇസ്ലാമാബാദ്: 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നതുള്‍പ്പെടെയുള്ള ക്രിയാത്മക പദ്ധതികളുമായി ഇന്നാരംഭിക്കുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്ര ട്ടറിതല ചര്‍ച്ചയ്ക്കു പാക്കിസ്ഥാന്‍ ഒരുങ്ങി. ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ ഇന്ന് ഇസ്ലാമാബാദിലെത്തും. നാളെ രാവിലെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണും. പിന്നീട് അഫ്ഗാനിസ്ഥാനിലേക്കു പോകും.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതു കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന്‍ ആലോചിക്കുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക തലത്തില്‍ ഇരുരാഷ്ട്രങ്ങളിലെയും ഉദ്യോഗസ്ഥരും രാഷ്ട്രനേതാക്കളും വിവാദപ്രസ്താവനകള്‍ ഒഴിവാക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. രാഷ്ട്രനേതാക്കള്‍ മാധ്യമങ്ങളിലൂടെ പ്രസ്തവനകളിറക്കരുതെന്നാണു മറ്റൊരു നിര്‍ദേശം.


ഈ ചര്‍ച്ചയിലൂടെ നയതന്ത്രബന്ധത്തില്‍ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇന്ത്യ പറയുന്നത്.എന്നാല്‍, വിദേശകാര്യ സെക്രട്ടറിമാരുടെ തലത്തിലുള്ള ചര്‍ച്ച താമസിയാതെ പുനരാരംഭിക്കുമെന്നാണു സൂചന. ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കാഷ്മീര്‍ വിഘടനവാദി നേതാക്കളുമായി ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഏഴു മാസംമുമ്പാണ് വിദേശകാര്യസെക്രട്ടറിതല ചര്‍ച്ച ഇന്ത്യ നിര്‍ത്തിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് എസ്. ജയശങ്കറുടെ നേതൃത്വത്തിലുള്ള വിദേശകാര്യ ഉദ്യോഗസ്ഥസംഘം സാര്‍ക് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.