യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ രാജപക്സെ ശ്രമിച്ചെന്ന്
Thursday, March 5, 2015 11:37 PM IST
കൊളംബോ: ശ്രീലങ്കയുടെ മനുഷ്യാവകാശധ്വംസനങ്ങളുടെ നേര്‍ക്കു കണ്ണടയ്ക്കുന്നതിനു യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ പ്രേരിപ്പിക്കാന്‍ മുന്‍ രാജപക്സെ ഭരണകൂടം ശ്രമിച്ചെന്നു പരാതി. കോണ്‍ഗ്രസ് അംഗങ്ങളെ പണം കൊടുത്തു വശത്താക്കാനായിരുന്നു പരിപാടി. യുഎസില്‍നിന്നു ഫണ്ട് സംഭരിച്ചതു സംബന്ധിച്ച് രേഖകളുണ്െടന്നും എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നു വ്യക്തമല്ലെന്നും ജെവിപി നേതാവ് അനുരാ കുമാര ദിസനായകെയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ ഡെപ്യൂട്ടി വിദേശമന്ത്രി അജിത് പെരേര മറുപടി നല്‍കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശമന്ത്രി മംഗല സമരവീരയ്ക്ക് നിര്‍ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വ്യക്തമാക്കി. യുഎസ് നയവിദഗ്ധരെ വശത്താക്കാന്‍ രാജപക്സെ സര്‍ക്കാര്‍ യുഎസിലുള്ള പബ്ളിക് റിലേഷന്‍സ് കമ്പനികള്‍ക്ക് നല്‍കിയിരുന്ന കരാറുകള്‍ സിരിസേന സര്‍ക്കാര്‍ റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.