അംബാസഡറെ ആക്രമിച്ചയാളിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനം അന്വേഷിക്കും
Saturday, March 7, 2015 12:10 AM IST
സിയൂള്‍: പൊതുപരിപാടിക്കിടെ ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ അംബാസഡറെ ആക്രമിച്ച പ്രതിയുടെ ഉത്തര കൊറിയന്‍ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ്. അമേരിക്കന്‍ അംബാസഡറായ മാര്‍ക്ക് ലിപ്പേര്‍ട്ടിന്റെ മുഖത്തും കൈയിലും ഷേവിംഗ് സെറ്റ് ഉപയോഗിച്ച് ആക്രമിച്ച കിം കി-ജോങ് ഇരു കൊറിയയും ഒന്നിക്കണമെന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് അക്രമി മുഴക്കിയത്.

1999 മുതല്‍ 2007വരെ ഏഴു പ്രാവശ്യം കിം കി-ജോങ് ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ഈ സന്ദര്‍ശനങ്ങളും അമേരിക്കന്‍ അംബാസഡറിനുനേര്‍ക്കുണ്ടായി ആക്രമണവും തമ്മില്‍ ബന്ധമുണ്േടായെന്നാണ് പോലീസ് അന്വേഷിക്കുന്നത്. 1950-53ലെ യുദ്ധത്തിനുശേഷം ഇരു കൊറിയയും ശത്രുതയിലാണ്. ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനിടെ കിം കി-ജോങ് കെയ്സോംഗ് നഗരത്തില്‍ മരം വച്ചുപിടിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2010ല്‍ ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തിയ ജാപ്പനീസ് അംബാസഡറെയും കിം ആക്രമിച്ചിരുന്നു. അന്ന് കോണ്‍ക്രീറ്റ് കഷ്ണംവച്ച് എറിയുകയായിരുന്നു ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.