ലീ ക്വാന്‍ യുവിനു സിംഗപ്പൂര്‍ വിടചൊല്ലി
ലീ ക്വാന്‍ യുവിനു സിംഗപ്പൂര്‍ വിടചൊല്ലി
Monday, March 30, 2015 11:33 PM IST
സിംഗപ്പൂര്‍: സിംഗപ്പൂര്‍ സ്ഥാപകനേതാവും 31 വര്‍ഷം പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യുവിനു രാജ്യം വിടചൊല്ലി. കോരിച്ചൊരിയുന്ന മഴയത്തു തങ്ങളുടെ പ്രിയനേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ലോകനേതാക്കളടക്കം ആയിരക്കണക്കിനു ജനങ്ങളാണ് ഒത്തുകൂടിയത്.

ന്യൂമോണിയ ബാധയെത്തുടര്‍ന്നു മാര്‍ച്ച് 23നായിരുന്നു 91കാരനായ ലീ ക്വാന്‍ യുവിന്റെ അന്ത്യം. പ്രാദേശിക സമയം രണ്ടിനായിരുന്നു സംസ്കാരച്ചടങ്ങുകള്‍ തുടങ്ങിയത്.

തുടര്‍ന്നു സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ സെന്ററില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍നിന്നു സംസ്കാരം നടക്കുന്ന യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ സെന്ററിലേക്കുള്ള 15.4 കിലോമീറ്റര്‍ വഴിയില്‍ ജനങ്ങള്‍ സിംഗപ്പൂര്‍ പതാക വിരിച്ചു.


ഒരാഴ്ചക്കിടെ നാലരലക്ഷത്തിലധികം പേര്‍ ലീ ക്വാന്‍ യുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയതായാണു കണക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെത്തിയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗെന്‍ ഹൈ, മലേഷ്യന്‍ രാജാവ് അബ്ദുള്‍ ഹാലിം ഷാ എന്നിവരും സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.