ഇറാനുമായി ധാരണ സാധ്യമെന്ന്
Wednesday, April 1, 2015 10:57 PM IST
ലോസാന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ഇറാന്റെ അണ്വായുധ പരിപാടികള്‍ മന്ദീഭവിപ്പിക്കാനും പകരം ഇറാന്റെ മേലുള്ള ഉപരോധങ്ങള്‍ കുറയ്ക്കാനുമുള്ള ധാരണ സാധ്യതയുടെ വക്കില്‍. ധാരണ ഉണ്ടാകുമെങ്കില്‍ മാത്രമേ താന്‍ ചൊവ്വാഴ്ച വരൂ എന്നു പറഞ്ഞു മടങ്ങിപ്പോയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഇന്നലെ മടങ്ങിയെത്തി. ചില തര്‍ക്കവിഷയങ്ങള്‍ ജൂണിലെ അവസാന ഉടമ്പടിയിലേക്കു മാറ്റിവയ്ക്കും. അവ ഒഴിവാക്കി ഒരു വിശാല ധാരണയാണ് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിക്കുക.

അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇറാന്റെ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. 12 വര്‍ഷം മുമ്പ് ഇറാന്റെ ആണവ പരിപാടിക്കെതിരേ തുടങ്ങിവച്ച ഉപരോധങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷം അതികര്‍ശനമാക്കിയിരുന്നു. ഇതു സാമ്പത്തികമായി ഇറാനെ വല്ലാതെ ഞെരുക്കി. ഇതോടെയാണ് അവര്‍ ചര്‍ച്ചയ്ക്കു തയാറായത്. ഉപരോധം പിന്‍വലിക്കലിന്റെ സമയക്രമവും ഇറാനു തുടരാവുന്ന ആണവ ഗവേഷണ പരിപാടികളും സംബന്ധിച്ചാണ് ഒടുവിലത്തെ ഘട്ടത്തില്‍ തര്‍ക്കം തുടര്‍ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.