ഈജിപ്തില്‍ വീണ്ടും മുര്‍സി അനുകൂലികള്‍ക്കു വധശിക്ഷ
Tuesday, May 5, 2015 10:38 PM IST
കയ്റോ:ഈജിപ്തിലെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 2013 ല്‍ ഓഗസ്റ്റ് 14ന് കെര്‍ദാസ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരുള്‍പ്പെടെ 13 പേരെ വധിച്ച കുറ്റത്തിനാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ക്ക് പുനഃര്‍വിചാരണ യ്ക്കുശേഷം ശിക്ഷ.
മുസ്ലിം ബ്രദര്‍ഹുഡിന്റെ കയ്റോയിലും ഗിസയിലുമുള്ള ക്യാമ്പുകളില്‍ സുരക്ഷാസേന നൂറുകണക്കിനു പേരെ വധിച്ചതിനു പ്രതികാരമായായിരുന്നു സ്റ്റേഷന്‍ ആക്രമണം. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചു, കലാപം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്.


ഇതേകേസില്‍ നേരത്തെ കോടതി 183 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2013 ല്‍ മുര്‍സി അധികാരഭ്രഷ്ടനായതോടെ അനുയായികളില്‍ ഭൂരിഭാഗം പേരെയും നിയമനടപടികളില്‍ പെടുത്തുകയായിരുന്നു. നിരവധി പേരെ ശിക്ഷിക്കുകയും ചെയ്തു. മുര്‍സിയെയും 12 മുസ് ലിം ബ്രദര്‍ഹുഡ് നേതാക്കളെയും കഴിഞ്ഞമാസം കോടതി 20 വര്‍ഷം തടവിനു വിധിച്ചിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം 2012 ല്‍ നടന്ന അക്രമസംഭവങ്ങളുടെ പേരിലായിരുന്നു ശിക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.