താലിബാന്‍, അഫ്ഗാന്‍ നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച തുടരുന്നു
Tuesday, May 5, 2015 10:39 PM IST
ഖത്തര്‍/പെഷവാര്‍: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ താലിബാന്‍ പ്രതിനിധികളും അഫ്ഗാന്‍ രാഷ്ട്രീയനേതൃത്വവും നടത്തുന്ന കൂടിക്കാഴ്ച ഖത്തറില്‍ തുടരുന്നു.

വെടിനിര്‍ത്തലിന് ഇരുപക്ഷവും സന്നദ്ധമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നട ന്നെങ്കിലും അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനയുടെ സാന്നിധ്യം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം തുടരുകയാണെന്ന് ഒരു പ്രതിനിധി വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ താലിബാനോട് യുഎസ്-പാക്കിസ്ഥാന്‍ ഭരണകൂടങ്ങള്‍ മൃദുസമീപനമാണു പുലര്‍ത്തുന്നത്. അതിനാല്‍ രഹസ്യചര്‍ച്ചകളെ അവര്‍ സ്വാഗതം ചെയ്യുന്നുമുണ്െടന്നാണ് വിലയിരുത്തല്‍.


ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിലാണ് അനൌപചാരിക ചര്‍ച്ചകള്‍. ചര്‍ച്ചകളെക്കുറിച്ച് അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാല്‍ താലിബാനുമായി ഖത്തറില്‍ ചര്‍ച്ച നടക്കുന്നുണ്െടന്ന് രാജ്യത്തെ ഉന്നതകേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നു. ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റെന്‍കാസിയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് താലിബാനെ പ്രതിനിധീകരിക്കുന്നതെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ നേരത്തേ വെളി പ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.