രാഷ്ട്രീയക്കാരുടെ പീഡനം മടുത്തെന്നു ഫ്രഞ്ച് വനിതാ ജേര്‍ണലിസ്റുകള്‍
Wednesday, May 6, 2015 11:22 PM IST
പാരീസ്: പുരുഷ രാഷ്ട്രീയ കേസരികളുടെ അശ്ളീലച്ചുവയുള്ള സംസാരവും ആംഗ്യവും മടുത്തെന്നും ഇവര്‍ക്ക് എതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഫ്രാന്‍സിലെ വനിതാ ജേര്‍ണലിസ്റുകള്‍ രംഗത്ത്. ലിബറേഷന്‍, ലെ മോണ്‍ഡെ, ലെ പരീസ്യന്‍ പത്രങ്ങളിലെയും റേഡിയോ ഫ്രാന്‍സ്, എഎഫ്പി എന്നിവയിലെയും 16 റിപ്പോര്‍ട്ടര്‍മാര്‍ ഒപ്പിട്ട ഹര്‍ജി ഫ്രാന്‍സിലെ ലിബറേഷന്‍ പത്രം പ്രസിദ്ധീകരിച്ചു.

നാല്പതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ ഹര്‍ജിയില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. നാഷണല്‍ അസംബ്ളി റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ റിപ്പോര്‍ട്ടറോട് ഒരു എംപി മോശമായി സംസാരിച്ചു. മറ്റൊരു രാഷ്ട്രീയ നേതാവ് റിപ്പോര്‍ട്ടറുടെ മുടിയില്‍ തലോടി. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി വക്താവ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന വനിതാ ജേര്‍ണലിസ്റുകളുടെ ഫോട്ടോ എടുത്തു.


സെല്‍ഫോണുകളില്‍ അശ്ളീല സന്ദേശങ്ങള്‍ കിട്ടുന്നതായും ഹര്‍ജിയില്‍ പറഞ്ഞു. രാത്രിയിലും മറ്റും ഹോട്ടലുകളിലേക്കു ക്ഷണിച്ചുകൊണ്ട് ഫോണ്‍ വിളിക്കാനും ചില രാഷ്ട്രീയക്കാര്‍ ധൈര്യപ്പെട്ടു.

ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങി അന്തര്‍ദേശീയ നാണ്യനിധി തലവന്‍ സ്ട്രാസ് കാന്റെ രാഷ്ട്രീയ ഭാവി തകര്‍ന്ന സംഭവം ഹര്‍ജിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ട്രാസ് കാന്‍ കേസിനുശേഷവും ചില രാഷ്ട്രീയക്കാര്‍ക്കു കുലുക്കമില്ല.

മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരായ നല്ല രാഷ്ട്രീയക്കാരും ധാരാളമായുണ്െടന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.