ഫ്രഞ്ച് ചിത്രത്തിന് പാം ഡി ഓര്‍ പുരസ്കാരം
ഫ്രഞ്ച് ചിത്രത്തിന് പാം ഡി ഓര്‍ പുരസ്കാരം
Tuesday, May 26, 2015 11:29 PM IST
കാന്‍സ്: ആഭ്യന്തര കലാപകാലത്ത് ശ്രീലങ്കയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന കുടുംബത്തിന്റെ കഥ പറഞ്ഞ ഫ്രഞ്ച് ചിത്രം ദീപന്‍ 68-ാമത് കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി. ഫ്രഞ്ച് സംവിധായകന്‍ ഷാക്വസ് ഓദിയാര്‍ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് നാടകനടന്‍ കാളീശ്വരി ശ്രീനിവാസന്‍, ശ്രീലങ്കന്‍ നടന്‍ യേശുദാസന്‍ ആന്റണിദാസന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബെല്‍ജിയം സംവിധായിക ആഗ്നസ് വാര്‍ദ പ്രത്യേക പാം ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി.

നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പീഡനത്തിനിരയായി മരിച്ച കുട്ടിയെ തെരയുന്ന പിതാവിന്റെ കഥ പറഞ്ഞ സണ്‍ ഓഫ് സോള്‍ സംവിധാനം ചെയ്ത ഹംഗേറിയന്‍ സംവിധായകന്‍ ലാസിയോ നെംസ് ഗ്രാന്‍ഡ് ജൂറി പുരസ്കാരം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം ചൈനാക്കാരനായ ഹോ സിയാവോ സിയേന്റെ ദ് അസാസിന്‍ എന്ന ചിത്രത്തിനാണ്. വിന്‍സെന്റ് ലിന്‍ഡന്‍ മികച്ച നടനായും ഇമ്മാനുവല്‍ ബെര്‍ക്കോട്ട്, റൂണി മാര എന്നിവര്‍ മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു.


ഇന്ത്യാക്കാരനായ നീരജ് ഗേയ്വാന്‍ സംവിധാനം ചെയ്ത മാസാന്‍ എന്ന ചിത്രം മികച്ച കാമറയ്ക്കുള്ള പുരസ്കാരത്തിന് മത്സരിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. എന്നാല്‍ ചിത്രം അന്താരാഷ്ട്ര നിരൂപക പുരസ്കാരവും ഭാവി വാഗ്ദാന പുരസ്കാരവും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.