ക്രൈസ്തവ വനിതയെ ഐഎസ് ചുട്ടെരിച്ചു
Saturday, May 30, 2015 11:30 PM IST
മൊസൂള്‍: ശരിയത്ത് (മുസ്ലിം നിയമം)പാലിച്ചില്ലെന്നാരോപിച്ച് 80 വയസുള്ള ഇറാക്കി ക്രൈസ്തവ വനിതയെ ഐഎസ് ഭീകരര്‍ ചുട്ടെരിച്ചു. മൊസൂളില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ നിംറൂഡ് മേഖലയിലെ കരംലീഷ് ഗ്രാമത്തിലാണു സംഭവം. അസീറിയന്‍ ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന മേഖലയാണിവിടം. ഒരു വര്‍ഷംമുമ്പ് മൊസൂള്‍ ഉള്‍പ്പെട്ട ഈ മേഖലയുടെ നിയന്ത്രണം ഐഎസ് കൈയടക്കിയതിനെത്തുടര്‍ന്ന് ആയിരങ്ങള്‍ പ്രദേശത്തുനിന്നു പലായനം ചെയ്തിരുന്നു.

ക്രൈസ്തവ വനിതയെ ചുട്ടെരിച്ച സംഭവം മൊസൂളിലെ കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി സയിദ് മാമുസിനിയെ ഉദ്ധരിച്ച് സ്വതന്ത്ര ബാസ് വാര്‍ത്താ ഏജന്‍സിയാണു റിപ്പോര്‍ട്ട് ചെയ്തത്.


ഇരുപതുകാരിയെ ജീവനോടെ ഐഎസ് ഭീകരര്‍ ചുട്ടെരിച്ച മറ്റൊരു സംഭവം നേരത്തേ യുഎന്‍ പ്രതിനിധി സയിനാബ് ബാന്‍ഗുരയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ് ഐ വെബ്സൈറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗിക ദുഷ്കൃത്യങ്ങള്‍ക്കു വിസമ്മതിച്ചതിനാണ് യുവതിയെ ചുട്ടെരിച്ചത്.

സിറിയയില്‍ തങ്ങളുടെ കസ്റഡിയിലുണ്ടായിരുന്ന ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ അഗ്നിക്കിരയാക്കുന്ന വീഡിയോ ഫെബ്രുവരിയില്‍ ഐഎസ് പുറത്തുവിട്ടിരുന്നു. ഒരു ലോഹക്കൂട്ടില്‍ നിര്‍ത്തിയാണു പൈലറ്റിനെ ചുട്ടെരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.