വന്‍മതില്‍ തകര്‍ച്ചയുടെ വക്കില്‍
വന്‍മതില്‍ തകര്‍ച്ചയുടെ വക്കില്‍
Tuesday, June 30, 2015 11:07 PM IST
ബെയ്ജിംഗ്: ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍മതില്‍ തകര്‍ച്ചയുടെ വക്കില്‍. കാലാവസ്ഥാ വ്യതിയാനയവും മനുഷ്യ ഇടപെടലുകളുമാണ് വന്‍മതിലിന്റെ തകര്‍ച്ചക്കു വേഗം കൂട്ടുന്നത്. നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തില്‍ മതിലിന്റെ 1962 കിലോമീറ്റര്‍ ദൂരം(30%) അപ്രത്യക്ഷമായി. മതിലില്‍ മരങ്ങള്‍ വളര്‍ന്നതും നിര്‍മാണത്തിനുപയോഗിച്ചിരുന്ന കട്ടകള്‍ കള്ളന്മാന്‍ കൊണ്ടുപോയതും തകര്‍ച്ചയ്ക്കു കാരണമായതായി ബെയ്ജിംഗ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

മതില്‍ കടന്നുപോകുന്ന ലുലോങ് പ്രവിശ്യയിലെ ഹെബെയില്‍ ജനങ്ങള്‍ വീടു നിര്‍മിക്കാനായി മതിലില്‍നിന്ന് അടര്‍ത്തിയെടുക്കുന്ന കല്ലും മണ്‍കട്ടകളുമാണ് ഉപയോഗിക്കുന്നത്. മതിലിനുമുകളില്‍ പാകിയിരുന്ന കൊത്തുപണികളോടുകൂടിയ കല്‍ഫലകങ്ങള്‍ 30 യുവാന്‍ വിലയ്ക്കാണു വിപണിയില്‍ വില്‍പ്പന നടക്കുന്നത്.


ചൈനീസ് നിയമമനുസരിച്ച് 5000 യുവാനാണ് മതിലിന്റെ ഭാഗങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കു ലഭിക്കുന്ന പിഴ. ടൂറിസ്റ്റുകള്‍ വന്‍തോതില്‍ എത്തുന്നത് വന്‍മതില്‍ സംരക്ഷണത്തിനു തടസ മാകുന്നതായി ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.