വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളുടെ നാമകരണം ഒക്ടോബര്‍ 18ന്
വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളുടെ നാമകരണം ഒക്ടോബര്‍ 18ന്
Tuesday, June 30, 2015 11:08 PM IST
വത്തിക്കാന്‍സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളെ ഒക്ടോബര്‍ 18-നു വിശുദ്ധരായി പ്രഖ്യാപിക്കും. ഇപ്പോള്‍ ലൂയി മാര്‍ട്ടിനും സെലീ ഗ്വെറിനും വാഴ്ത്തപ്പെട്ടവരാണ്. നാമകരണത്തിനായുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശനിയാഴ്ച ഒപ്പുവച്ചു.
ഡോട്ടേഴ്സ് ഓഫ് ദ ഓറട്ടറി ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിച്ച ഇറ്റാലിയന്‍ വൈദികന്‍ ഫാ. വിഞ്ചെന്‍സോ ഗ്രോസി (1845-1917)യും സിസ്റേഴ്സ് ഓഫ് ദ കമ്പനി ഓഫ് ദ ക്രോസ് എന്ന സന്യാസിനിസഭയുടെ മുന്‍ അധിപ സ്പെയിന്‍കാരി മരിയ ഇസബെല്‍ റൊമേറോ (1926-98) യും അന്നു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും.


ദാമ്പത്യ ആത്മീയതയുടെ അത്യസാധാരണ സാക്ഷ്യമാണ് ലൂയി മാര്‍ട്ടിനും (1823-1894) സെലീ ഗ്വെറിനും (1831-1917) നല്കിയതെന്നു മാര്‍പാപ്പ പറഞ്ഞു. ഈ ദമ്പതികള്‍ക്ക് ഒമ്പതു മക്കള്‍ ഉണ്ടായി. നാലുപേര്‍ ചെറുപ്പത്തിലേ മരിച്ചുപോയി. ശേഷിച്ച അഞ്ചുപേരും കന്യാസ്ത്രീകളായി. കുടുംബത്തെപ്പറ്റിയുള്ള സിനഡിന്റെ സമാപനവാരത്തിലാണു നാമകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.