വെടിവയ്പ് ; അഫ്ഗാനില്‍ 22 പേര്‍ കൊല്ലപ്പെട്ടു
Tuesday, July 28, 2015 12:16 AM IST
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ വിവാഹച്ചടങ്ങിനിടെ രണ്ടു വിഭാഗക്കാര്‍ തമ്മിലുണ്ടായ വെടിവയ്പില്‍ 22 പേര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളായിരുന്നുവെന്ന് ബഗ്ലാന്‍ പ്രവിശ്യാ പോലീസ് മേധാവി അബ്ദുള്‍ ജബ്ബാര്‍ പെര്‍ദിലി അറിയിച്ചു.

ബഗ്ലാനിലെ ദിസലാ ജില്ലയിലാണ് സംഭവം. നേരത്തെയുള്ള വിരോധമാണ് വെടിവയ്പില്‍ കലാശിച്ചതെന്നു ദിസലാ പോലീസ് ചീഫ് കേണല്‍ ഗുലിസ്ഥാന്‍ ക്വാസിനി പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനു വെടിയേറ്റതിനെത്തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇരുകൂട്ടരും പരസ്പരം വെടിയുതിര്‍ത്തു. താലിബാന് സ്വാധീനമുള്ള പ്രദേശമാണ് ഇവിടമെങ്കിലും വെടിവയ്പിനു പിന്നില്‍ കുടിപ്പക തന്നെയാണെന്ന് പോലീസ് വ്യക്തമാക്കി.


ഇതേസമയം, വടക്കന്‍ സരിഫുല്‍ പ്രവിശ്യയിലെ പോലീസ് ചെക്കുപോസ്റില്‍ പോലീസ് കമാന്‍ഡറും ഏഴു പോലീസുകാരും താലിബാനു കീഴടങ്ങി. ചെക്കുപോസ്റ് പിടിച്ചെന്നും നൂറോളം പോലീസുകാര്‍ കീഴടങ്ങിയെന്നും കഴിഞ്ഞ ദിവസം താലിബാന്‍ നടത്തിയ അവകാശവാദം ശരിയല്ല. ചെക്കുപോസ്റില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണെന്നും പോഷകസേനയെ അങ്ങോട്ടയച്ചിട്ടുണ്െടന്നും അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.