7000 തടവുകാര്‍ക്കു മ്യാന്‍മര്‍ മാപ്പുനല്‍കി
Friday, July 31, 2015 11:50 PM IST
യാങ്കോണ്‍: വിദേശികള്‍ ഉള്‍പ്പെടെ 6966 തടവുകാര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം മാപ്പുനല്‍കി. അനധികൃത തടിവെട്ടിന് ഈയിടെ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 153 ചൈനക്കാരും മാപ്പു ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതിര്‍ത്തികടന്ന് മ്യാന്‍മറിലെത്തി മരംമുറിച്ചവരെ ജനുവരിയിലാണ് അറസ്റു ചെയ്തത്. ചൈനയിലേക്ക് മരം കടത്താന്‍ ഉപയോഗിച്ച 400 വാഹനങ്ങളും പിടികൂടിയിരുന്നു. ചൈനക്കാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.


മോചിതരായ ചൈനക്കാര്‍ ഇന്ന് അതിര്‍ത്തി കടന്നു ചൈനയിലെത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഇവരെ കൊണ്ടുപോകാനായി ബസുകള്‍ ജയില്‍പരിസരത്ത് എത്തിയിട്ടുണ്െടന്ന് കാചിന്‍ സ്റേറ്റിലെ മിറ്റ്കിനാ ഇമിഗ്രേഷന്‍ സെന്റര്‍ ഡയറക്ടര്‍ മിന്റ് വായി അറിയിച്ചു. പൊതുമാപ്പു ലഭിച്ചവരില്‍ രാഷ്ട്രീയ തടവുകാരുണ്േടാ എന്നു വ്യക്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.