തത്സമയ അഭിമുഖത്തിനിടെ രണ്ടു ടിവി ജേര്‍ണലിസ്റുകള്‍ കൊല്ലപ്പെട്ടു
തത്സമയ അഭിമുഖത്തിനിടെ രണ്ടു ടിവി ജേര്‍ണലിസ്റുകള്‍ കൊല്ലപ്പെട്ടു
Thursday, August 27, 2015 11:29 PM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ തത്സമയ ടിവി വാര്‍ത്താ സംപ്രേഷണത്തിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. സിബിഎസ് ടിവിയുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള ഡബ്ളിയുഡിബിജെ 7 ടിവിയുടെ വനിതാ റിപ്പോര്‍ട്ടര്‍ ആലിസണ്‍ പാര്‍ക്കറും(24) ക്യാമറാമാന്‍ ആഡം വാര്‍ഡും (27) വെടിയേറ്റു വീഴുന്നത് ടിവി പ്രേക്ഷകര്‍ തത്സമയം കണ്ടു. മൊണെറ്റയിലെ ഷോപ്പിംഗ് മാളില്‍ വിര്‍ജിനിയയിലെ ടൂറിസവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കുവേണ്ടി വിക്കി ഗാര്‍ഡനറെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴാണ് ആക്രമണം നടന്നത്. വെടിയൊച്ചയ്ക്കു പിന്നാലെ റിപ്പോര്‍ട്ടറുടെ നിലവിളിയോടെ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാവുകയായിരുന്നു. അക്രമി എട്ടുതവണ വെടിയുതിര്‍ത്തു. തോക്കുമായി ഓടിപ്പോകുന്ന അക്രമിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിട്ടുണ്ട്.


നേരത്തെ സ്ഥാപനത്തില്‍ ജോ ലി ചെയ്തിരുന്ന അസംതൃപ്തനായ ഒരു ജീവനക്കാരനാണ് ആക്രമണത്തിനു പിന്നിലെന്ന് വിര്‍ജീനിയ ഗവര്‍ണര്‍ ടെറി മക് ഔലിഫ് അറിയിച്ചു. ആക്രമണത്തിനുശേഷം കാറില്‍ കടന്നുകളഞ്ഞ വെസ്റര്‍ ലീ ഫ്ളാനഗന്‍ എന്ന മുന്‍ ജീവന ക്കാരനെ വെടിയേറ്റ നിലയില്‍ പോ ലീസ് കണ്െടത്തി. ബുധനാഴ്ച പ്രാദേശികസമയം രാവിലെ 6:45 നായിരുന്നു ആക്രമണം. അഭിമുഖം നല്‍കിയിരുന്ന വിക്കി ഗാര്‍ഡ്നര്‍ ക്കും പരിക്കേറ്റു. ഗാര്‍ഡ്നറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി.

ആലിസണ്‍ പാര്‍ക്കറുമായി പ്രണയത്തിലായിരുന്നുവെന്നും തങ്ങ ള്‍ ഉടന്‍ വിവാഹിതരാകാന്‍ തീരുമാച്ചിരുന്നുവെന്നും ചാനലിലെ മറ്റൊരു അവതാരകനായ ക്രിസ് ഹര്‍സ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.