സിറിയയില്‍ സ്ഫോടനം; പത്തുപേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ സ്ഫോടനം; പത്തുപേര്‍ കൊല്ലപ്പെട്ടു
Thursday, September 3, 2015 12:02 AM IST
ദമാസ്കസ്: സിറിയന്‍ നഗരമായ ലട്ടാക്കിയയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും 40ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലെ ന്യൂനപക്ഷങ്ങള്‍ക്കു സ്വാധീനമുളള പ്രദേശമാണ് ലട്ടാക്കിയ.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. 2011നുശേഷം ഈ പ്രദേശത്തുണ്ടാകുന്ന ഏറ്റവും വലിയ കാര്‍ ബോംബ് സ്ഫോടന മാണിത്.ഐഎസാണ് സ്ഫോടന ത്തിനു പിന്നിലെന്നു സൂചന.

അതേസമയം സിറിയയിലെ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ യുഎസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ആക്രമണം ആംഭിച്ചതായി റിപ്പോര്‍ട്ട്. സിഐഎയും സിറിയയിലെ സ്പെഷല്‍ ഓപ്പറേഷന്‍ ഫോഴ്സും സംയുക്തമായാണ് ആക്രമണത്തിനു തുടക്കംകുറിച്ചിരിക്കുന്നത്.


ഐഎസിന്റെ മുതിര്‍ന്ന നേതാക്കളെ വധിക്കുകയാണ് ലക്ഷ്യമെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന നേതാക്കളെ വധിക്കുക വഴി നേതൃത്വത്തെ ദുര്‍ബലപ്പെടുത്താമെന്നാണ് യുഎസിന്റെ കണക്കുകൂട്ടല്‍. സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരേ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനു യുഎസും സഖ്യകക്ഷികളും തയാറെടുക്കുന്നതായും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.