കള്ളപ്പണരേഖ പുറത്തുവിട്ട ആള്‍ക്കു തടവുശിക്ഷ
കള്ളപ്പണരേഖ പുറത്തുവിട്ട ആള്‍ക്കു തടവുശിക്ഷ
Saturday, November 28, 2015 12:23 AM IST
ജനീവ: എച്ച്എസ്ബിസി ബാങ്കിന്റെ സ്വിസ് ശാഖകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ ഹെര്‍വ് ഫല്‍സിയാനിക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. ഇന്ത്യക്കാരായ എഴുന്നൂറിലേറെപ്പേരുടെ വിവരം ഫല്‍സിയാനി വഴിയാണ് അറിഞ്ഞത്.

രേഖകള്‍ മോഷ്ടിക്കല്‍, വാണിജ്യ ചാരവൃത്തി, ബാങ്കിംഗ് രഹസ്യം ഭഞ്ജിക്കല്‍ എന്നിവയ്ക്കാണു ശിക്ഷ. ഫല്‍സിയാനി വിചാരണയ്ക്കു ഹാജരായിരുന്നില്ല. ഫ്രഞ്ച് പൌരനായ ഇയാള്‍ ബാങ്കില്‍ കരാര്‍ ജോലിക്കാരനായിരുന്നു. സ്വിസ് സുപ്രീംകോടതിയിലെ വിചാരണയില്‍ പങ്കെടുക്കില്ലെന്നു ഫല്‍സിയാനി നേരത്തേ വ്യക്തമാക്കിയിരുന്നു.


കള്ളപ്പണവിവരം പുറത്തുവിടാനല്ല, പണമുണ്ടാക്കാനാണു രേഖകള്‍ ചോര്‍ത്തിയതെന്നു പോലീസ് വാദിച്ചു. ഒരു ലബനന്‍കാരനു രേഖ കൊടുത്തെങ്കിലും അതുകൊണ്ടു പണമുണ്ടാക്കാന്‍ പറ്റില്ലെന്നു മനസിലായപ്പോഴാണ് രേഖ ഫ്രഞ്ച് ഗവണ്‍മെന്റിനു നല്കിയതെന്നു പോലീസ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.