ഫ്രാന്‍സിസ് മാര്‍പാപ്പ ഉഗാണ്ടയില്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ഉഗാണ്ടയില്‍
Sunday, November 29, 2015 11:04 PM IST
നമുഗോന്‍ഗോ (ഉഗാണ്ട): 19-ാം നൂറ്റാണ്ടില്‍ ഉഗാണ്ടയില്‍ വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തിയ സ്ഥല ത്തെ രക്തസാക്ഷി മണ്ഡപത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ കുര്‍ബാന അര്‍പ്പിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഉഗാണ്ടയിലെത്തിയതായിരുന്നു മാര്‍പാപ്പ.

1884, 1887 കാലഘട്ടത്തില്‍ ബുഗാണ്ട മംവാന്‍ഗ രണ്ടാമന്‍ രാജാവ് ആണ് വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തിയത്. 25 ആംഗ്ളിക്കന്‍ വിശ്വാസികളും 22 കത്തോലിക്കരും രാജാവിന്റെ ക്രൂരതയ്ക്കു പാത്രമായി. രാജാവിന്റെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിച്ച ചാള്‍സ് എല്‍വാന്‍ഗയെ വധിച്ചത് വന്‍പ്രതിഷേധത്തിനു വഴിതെളിച്ചിരുന്നു.


ബഗാന്‍ഡ ഗോത്രത്തിന്റെ കുടില്‍ രൂപത്തില്‍ കുന്നിനു മുകളില്‍ നിര്‍മ്മിച്ച ബലിപീഠത്തിലാണ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചത്. മലഞ്ചെരുവില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ വെറുംനിലത്ത് നിന്ന് കുര്‍ബാനയില്‍ പങ്കാളികളായി. ഉച്ചതിരിഞ്ഞ് യുവജനങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലിയെ മാര്‍പാപ്പ അഭിസംബോധന ചെയ്തു. ഇന്നു രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കി ലേക്കു തിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.