ഐഎസിനു പിന്നിലും പാക്കിസ്ഥാനെന്നു യുഎസ് പത്രം
Monday, February 8, 2016 12:22 AM IST
ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ജിഹാദി സംഘടനകള്‍ക്ക് പാക്കിസ്ഥാന്റെ പിന്തുണയും സഹായവും ലഭിക്കുന്നുണ്െടന്നു ന്യൂയോര്‍ക്ക് ടൈംസ്.

ഐഎസിന്റെ ഉദയത്തിനു പിന്നിലും പാക്കിസ്ഥാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. താലിബാനെ വളര്‍ത്തിയതു പാക്കിസ്ഥാനാണെന്നതിനു നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്െടന്നു പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനെ തങ്ങളുടെ പിന്നാമ്പുറമായാണു പാക്കിസ്ഥാന്‍ കരുതുന്നത്.

അത് സുന്നി ഇസ്ലാമിസ്റ് ക്യാമ്പായി തുടരണമെന്നും പാക്കിസ്ഥാനു നിര്‍ബന്ധമുണ്ട്. ഇന്ത്യക്ക് അവിടെ സ്വാധീനം ലഭിക്കാതിരിക്കുക എന്നതും പാക്കിസ്ഥാന്റെ ലക്ഷ്യമാണ്. ഇതിനായി താലിബാന്‍, അല്‍ക്വയ്ദ പോലുള്ള ഭീകര സംഘടനകളെ പാക് സേന ഉപയോഗിക്കുകയാണെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പത്രത്തിന്റെ നോര്‍ത്ത് ആഫ്രിക്കാ കറസ്പോണ്ടന്റ് കാര്‍ലൊറ്റാ ഗാള്‍ ചൂണ്ടിക്കാട്ടി.


ഇസ്ലാമിക് സ്റേറ്റിന്റെ (ഐഎസ്) പിന്നിലും പാക്കിസ്ഥാനുണ്െടന്നു റിപ്പോര്‍ട്ടുണ്ട്.താലിബാന്‍ നേതാവ് മുല്ലാ മന്‍സൂര്‍, ഹഖാനി ഗ്രൂപ്പ് നേതാവ് സിറാജുദ്ദീന്‍ ഹഖാനി തുടങ്ങിയവരൊക്കെ പാക്കിസ്ഥാനില്‍ നിര്‍ബാധം വിഹരിക്കുകയാണെന്നും ഗാള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.