കാർബോംബ്: ബാഗ്ദാദിൽ 18 പേർ കൊല്ലപ്പെട്ടു
Monday, May 2, 2016 12:01 PM IST
ബാഗ്ദാദ്: ഇറാക്ക് തലസ്‌ഥാനമായ ബാഗ്ദാദ് നഗരത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് 18 ഷിയ തീർഥാടകർ കൊല്ലപ്പെടുയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തവാദിത്തം ഏറ്റെടുത്തു. രണ്ട് ദിവസം മുമ്പ് ഇറാക്കിന്റെ തെക്കൻ നഗരമായ സമവാഹിൽ രണ്ട് കാർ ബോംബ് സ്ഫോടനങ്ങളിൽ 31പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തവാദിത്തവും ഐഎസ് ഏറ്റെടുത്തിരുന്നു.

പാർലമെന്റും എംബസികളും സ്‌ഥിതിചെയ്യുന്ന ബാഗ്ദാദിലെ ഗ്രീൻസോൺ കൈയടക്കിയ പ്രകടനക്കാർ ഞായറാഴ്ച പിൻവാങ്ങി.അഴിമതിമുക്‌ത സർക്കാർ രൂപീകരിക്കുകയും രാഷ്ര്‌ടീയ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷിയാ പുരോഹിത പ്രമുഖൻ മുക്‌താദ അൽ സദറിന്റെ അനുയായികളാണു ശനിയാഴ്ച ഗ്രീൻസോൺ കൈയടക്കുകയും പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ചുകടക്കുകയും ചെയ്തത്. തത്കാലം പിന്മാറുകയാണെന്നും ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം പുനരാരംഭിക്കുമെന്നും സദർ അനുയായികൾ ഭീഷണി മുഴക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.