ബ്രസീലിൽ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത സംഭവം: പ്രതിഷേധം ശക്‌തം
Saturday, May 28, 2016 12:44 PM IST
റിയോ ഡി ഷാനെറോ: ബ്രസീലിൽ പതിനാറുകാരിയെ 30പേർ ചേർന്ന് മാനഭംഗപ്പെടുത്തുകയും ചിത്രങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ പറ്റി സൂചന ലഭിച്ചതായും അവർക്കായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. രാജ്യത്ത് സ്ത്രീകളോടുള്ള അതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ നടപടി സ്വീകരിക്കാൻ ബ്രസീൽ പ്രസിഡന്റ് മൈക്കിൾ ടെമർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്.

21–ാം നൂറ്റാണ്ടിലും ഇത്തരത്തിൽ നീചമായ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് അപഹാസ്യമാണ്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക പോലീസ് സേനയെ നീയോഗിക്കുമെന്ന് മൈക്കിൾ ടെമർ പ്രസ്താവനയിൽ അറിയിച്ചു.


കഴിഞ്ഞ ശനിയാഴ്ച റിയോ ഡി ഷാനേറോയിലെ സാവോ ജാവോ ഷാന്റിടൗണിലെ സുഹൃത്തിനെ സന്ദർശിക്കാൻപോയ പെൺകുട്ടിയെയാണ് ഒരു സംഘം യുവാക്കൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. ദിവസങ്ങൾക്കുശേഷം ഇതിന്റെ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് വാട്സ് ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ദൃശ്യം വ്യാപകമായിപടർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.