ഛാഡിലെ മുൻ ഏകാധിപതിക്കു ജീവപര്യന്തം തടവ്
ഛാഡിലെ മുൻ ഏകാധിപതിക്കു ജീവപര്യന്തം തടവ്
Monday, May 30, 2016 12:11 PM IST
ദാഗർ:മനുഷ്യരാശിക്ക് എതിരേ നട ത്തിയ കുറ്റകൃത്യങ്ങളുടെ പേരിൽ മധ്യആഫ്രിക്കയിലെ ഛാഡ് റിപ്പബ്ലിക്കി ന്റെ മുൻ പ്രസിഡന്റ് ഹിസനെ ഹാബ്രെയെ സെന ഗളിലെ സ്പെഷൽകോടതി ജീവപ ര്യന്തം തടവിനു ശിക്ഷിച്ചു. ബലാത്കാരം, അടിമത്തം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളും അദ്ദേഹത്തിനെതിരേ ചുമത്തി.

1982മുതൽ 1990വരെ ഛാഡിൽ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചു ഹാ ബ്രെ ഭരണം നടത്തി. ഇക്കാലയളവിൽ 40,000 പേർ കൊല്ലപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ കണ്ടെത്തി. പലരെയും നിഷ്ഠൂരമായി പീഡിപ്പിച്ചു. ഛാഡിന്റെ ഭരണം ഇപ്പോഴത്തെ പ്രസിഡന്റ് ഇദ്രിസ് ഡെബി ഏറ്റെടുത്തതിനെത്തുടർന്ന് ഹാബ്രെ സെനഗളിലേക്കു പലായനം ചെയ്തു.


സെനഗളും ആഫ്രിക്കൻ യൂണിയനും സംയുക്‌തമായി രൂപീകരിച്ച സ്പെഷൽ കോടതിയാണ് ഹാബ്രെയ്ക്ക് എതിരേ വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ ഹാബ്രെ കോടതിയിൽ എത്തിയിരുന്നു. അപ്പീൽ സമർപ്പിക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചു.

പ്രസിഡന്റ്, പ്രതിരോധമന്ത്രി, സായുധസേനാ കമാൻഡർ എന്നീ നിലകളിലുള്ള അധികാരങ്ങളെല്ലാം ഹാബ്രെയുടെ കൈയിൽ കേന്ദ്രീകരിച്ചിരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാവില്ലെന്ന് സ്പെഷൽ കോടതി പ്രസിഡന്റായ ബുർക്കിനാഫാസോയിലെ ബർദാവോ ഗുസ്റ്റാവ് കാം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.