ഐഎസ് ബന്ധമുള്ള 135 ഭീകരരെ അഫ്ഗാൻ സൈന്യം വധിച്ചു
ഐഎസ് ബന്ധമുള്ള 135 ഭീകരരെ അഫ്ഗാൻ സൈന്യം വധിച്ചു
Sunday, June 26, 2016 11:21 AM IST
ഇസ്ലാമാബാദ്: പാക്–അഫ്ഗാൻ അതിർത്തി പ്രദേശമായ നഗർഹർ പ്രവശ്യയിലെ കോട്ട് ജില്ലയിൽ സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ ഐഎസിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) മുതിർന്ന കമാൻഡറുൾപ്പെടെ 135 പേർ കൊല്ലട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്‌ഥാൻ സൈനിക വക്‌താവാണ് ഇക്കാര്യം അറിയിച്ചത്.

ആക്രമണം നടന്ന കോട്ട് ജില്ലയിൽ സൈന്യം സുരക്ഷ ശക്‌തമാക്കി. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് മേഖലയിൽ തെരച്ചിൽ പുരോഗമിക്കുന്നു. ഐഎസുമായുള്ള ഏറ്റുമുട്ടലിൽ 12 സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കുപറ്റിയതായും സൈനിക മേധാവി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കോട്ട് ജില്ലയിലെ സൈനിക ഔട്ട് പോസ്റ്റിനു നേരെ 600 പേരടങ്ങുന്ന ഐഎസ് ഭീകര സംഘം ആക്രമണം നടത്തിയിരുന്നു. ആദ്യമായാണ് അഫ്ഗാൻ സൈന്യത്തിനു നേരെ ഐഎസ് ഇത്രയും ശക്‌തമായ ആക്രമണം നടത്തുന്നത്. ആചി മേഖലയിലാണ് ഐഎസ് താവളമടിച്ചിരിക്കുന്നതെന്ന സംശയവും ശക്‌തമാണ്. യുദ്ധ സാധ്യതയുള്ള മേഖലയിൽ ആളുകൾ ഒഴിഞ്ഞു പോകുകയും മറ്റുള്ളവരെ സുരക്ഷിത സ്‌ഥലങ്ങളിലേക്കു മാറ്റി പാർപ്പിക്കുകയും ചെയ്യുന്നുണ്ട്.


അഫ്ഗാനിസ്‌ഥാന് ഐഎസ് ഭീകരവാദികളെ നേരിടുന്നതിനാവശ്യമായ സൈനിക പിന്തുണ നല്കുമെന്ന് കാബൂളിലെ അമേരിക്കൻ സൈനിക വക്‌താവ് ബ്രിഗേഡിയർ ജനറൽ ചാൾസ് ക്ലേവ്ലാൻഡ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.