യുഎസ് ഒളിമ്പിക് കമ്മിറ്റി ബ്രസീലിനോടു മാപ്പു പറഞ്ഞു
Friday, August 19, 2016 12:07 PM IST
വാഷിംഗ്ടൺ: നാലു യുഎസ് നീന്തൽ താരങ്ങളുടെ അനുചിത പെരുമാറ്റത്തിന് യുഎസ് ഒളിമ്പിക് കമ്മിറ്റി ബ്രസീലിനോടു മാപ്പു പറഞ്ഞു. ഞായറാഴ്ച റിയോയിലെ അത്ലറ്റിക് വില്ലേജിലേക്കു മടങ്ങിയ ജിമ്മി ഫീഗെൻ, റയൻ ലോക്ടെ, ഗുന്നർ ബെന്റ്സ്, ജാക്ക് കോംഗർ എന്നിവർ ഒരു പെട്രോൾ പമ്പിലെ ബാത്ത് റൂമിന്റെ കണ്ണാടികൾ അടിച്ചുതകർക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. എന്നാൽ തങ്ങളെ തോക്കുചൂണ്ടി ചില അക്രമികൾ ഭയപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമിച്ചെന്ന് ഇവർ പരാതി നൽകി. കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ താരങ്ങൾ തന്നെയാണ് കുഴപ്പക്കാരെന്നു കണ്ടെത്തി.


ഇതെത്തുടർന്നു താരങ്ങൾ തിരുത്തൽ പ്രസ്താവന നൽകി പാസ്പോർട്ട് തിരികെ വാങ്ങി യുഎസിലേക്കു മടങ്ങി. ഫീഗെൻ ബ്രസീലിലെ ഒരു ജീവകാരുണ്യ സംഘടനയ്ക്ക് 11,000ഡോളർ സംഭാവന നൽകാൻ സമ്മതിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.