ഷരീഫ് സ്‌ഥിതിഗതികൾ വിലയിരുത്തി
ഷരീഫ് സ്‌ഥിതിഗതികൾ വിലയിരുത്തി
Thursday, September 29, 2016 12:28 PM IST
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയതിനു പിന്നാലെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് കരസേന മേധാവി റഹീൽ ഷരീഫും മറ്റ് സേനാ ഉദ്യോഗസ്‌ഥരുമായും കൂടിക്കാഴ്ച നടത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. ഇന്ത്യ–പാക് അതിർത്തിയിലെ അവസ്‌ഥയെക്കുറിച്ച് ഷരീഫും കരസേനാ മേധാവിയും ടെലിഫോണിൽ ചർച്ച ചെയ്തതായി അടുത്തവൃത്തങ്ങൾ അറിയിച്ചു.

നിയന്ത്രണരേഖയ്ക്കു സമീപത്തുള്ള ഭീകരതാവളങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന പ്രസ്താവന അടിസ്‌ഥാനരഹിതമാണെന്ന് ജനറൽ റഹീൽ പാക് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സൈനികരോടൊപ്പം നിന്നു മാതൃരാജ്യത്തെ സംരക്ഷിക്കാൻ കഴിയുമെന്നു രാഷ്ട്രത്തിന് ആത്മവിശ്വാസമുണ്ടെന്ന് ഷരീഫ് സൈനിക മേധാവിയോട് പറഞ്ഞു.


ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്നത് കെട്ടിച്ചമച്ചതാണെന്നും അതു സത്യമല്ലെന്നും ഇന്റർ സർവീസ് ഇന്റലിജൻസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.

വിഭജനത്തിന്റെ പൂർത്തിയാകാത്ത അജൻഡയാണ് കാഷ്മീരെന്നും സ്വയം നിർണയാവകാശത്തിനു വേണ്ടിയുള്ള കാഷ്മീരികളുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നു പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.