സൗദി രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി
സൗദി രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി
Wednesday, October 19, 2016 11:51 AM IST
റിയാദ്: കൊലപാതകക്കേസിൽ പ്രതിയായ സൗദി രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി. തുർക്കി ബിൻ സൗദ് അൽ കബീർ രാജകുമാരനെയാണു വധിച്ചതെന്നു ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

റിയാദിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. വാക്കുതർക്കത്തെത്തുടർന്നു സൗദി പൗരനെ കൊന്നുവെന്ന കേസിലായിരുന്നു ശിക്ഷ. റിയാദിലെ തമാമയിൽ മൂന്നു വർഷം മുൻപായിരുന്നു കൊലപാതകം.ആദിൽ ബിൻ അബ്ദുൽ കരീം എന്നയാളാണ് കൊല്ലപ്പെട്ടത്.

പ്രതി കുറ്റക്കാരനാണെന്നു മേൽക്കോടതികൂടി സ്‌ഥിരീകരിച്ചതോടെ ശിക്ഷ നടപ്പാക്കാൻ രാജാവ് ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. രാജ്യത്തു സുരക്ഷയും നീതിയും നടപ്പാക്കാൻ സർക്കാർ ബാധ്യസ്‌ഥരാണെന്നു മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിക്കുന്നു. സൗദിയിൽ ഈവർഷം 134 കുറ്റവാളികളെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. വാളുകൊണ്ടു തലയറുത്താണ് ഭൂരിഭാഗം കുറ്റവാളികളെയും ശിക്ഷിക്കുന്നത്.സുഹൃത്തിനെ കൊന്നുവെന്ന കുറ്റത്തിനു 2014 നവംബറിൽ മറ്റൊരു രാജകുമാരനെയും വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.