ട്രംപിന് എതിരേയുള്ള രേഖ: മുൻ ബ്രിട്ടീഷ് ചാരൻ ഒളിവിൽ
ട്രംപിന് എതിരേയുള്ള രേഖ: മുൻ ബ്രിട്ടീഷ് ചാരൻ ഒളിവിൽ
Thursday, January 12, 2017 2:33 PM IST
ലണ്ടൻ: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രാഷ്‌ട്രീയ ഭാവിക്കു ഹാനികരമായ ഇന്‍റലിജൻസ് രേഖകൾ യുഎസിനു കൈമാറിയെന്നു കരുതുന്ന മുൻ ബ്രിട്ടീഷ് ചാരൻ ഒളിവിൽപ്പോയി. ഇംഗ്ളണ്ടിലെ ബർക് ഷയർ സ്വദേശി ക്രിസ്റ്റഫർ സ്റ്റീൽ വീടു വിട്ടതായി ബിബിസി റിപ്പോർട്ടു ചെയ്തു.

ട്രംപിനെ തേജോവധം ചെയ്യുന്ന രേഖകളുടെ ഉള്ളടക്കം അമേരിക്കയിലെ ഓൺലൈൻ പ്രസിദ്ധീകരണം ബസ്ഫീഡ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മോസ്കോയിലെ ആഡംബര ഹോട്ടലിൽ ട്രംപ് താമസിച്ചതിന്‍റെയും അഭിസാരികമാരുടെ സേവനം തേടിയതിന്‍റെയും വിവരങ്ങളും ട്രംപിന്‍റെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച രഹസ്യവിവരങ്ങളുമാണ് ബസ്ഫീഡ് പുറത്തുവിട്ടത്.

ട്രംപിനെ ഭാവിയിൽ ബ്ലാക് മെയിൽ ചെയ്യുകയെന്ന ലക്ഷ്യത്തോടെ റഷ്യൻ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരം ബ്രിട്ടീഷ് ചാരൻ ചോർത്തിയെടുത്ത് യുഎസിനു കൈമാറുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിച്ച മറ്റു റിപ്പോർട്ടുകൾ ഉൾപ്പെടെ 35 പേജുവരുന്ന രേഖകളുടെ ചുരുക്കം രണ്ടുപേജിലാക്കി യുഎസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ട്രംപിനും ഒബാമ ഭരണകൂടത്തിനും നൽകി. ഇതു ചോർത്തിയാണു ബസ്ഫീഡ് പ്രസിദ്ധീകരിച്ചത്. രാഷ്‌ട്രീയ വൈരാഗ്യം വച്ചു പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിതെന്നു ട്രംപ് പറഞ്ഞു. ട്രംപിനെതിരേ യാതൊരു വിവരവും ശേഖരിച്ചിട്ടില്ലെന്നും യുഎസ്-റഷ്യ ബന്ധം തകർക്കാൻ ലക്ഷ്യമിടുന്നവർ ചമച്ച കെട്ടുകഥയാണിതെന്നും ക്രെംലിൻ വക്താവ് പെസ്കോവ് പറഞ്ഞു.


ക്രിസ്റ്റഫർ സ്റ്റീലാണ് ട്രംപിനെതിരേയുള്ള വിവരങ്ങൾ ചോർത്തി നൽകിയതെന്നു ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിനെത്തുടർന്നാണ് അദ്ദേഹം മുങ്ങിയത്. ജീവൻ അപകടത്തിലാണെന്ന ഭയം മൂലമാണു സ്റ്റീൽ ഒളിവിൽ പോയതെന്ന് ബിബിസി പറഞ്ഞു.

മുൻ ബ്രിട്ടീഷ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ചേർന്നു രൂപീകരിച്ച ഓർബിസ് ബിസിനസ് ഇന്‍റലിജൻസ് എന്ന കമ്പനിയുടെ ഡയറക്ടറാണ് സ്റ്റീൽ.2009ൽ രൂപീകൃതമായ കമ്പനിയുടെ ആസ്ഥാനം സെൻട്രൽ ലണ്ടനിലെ ഗ്രോസ്‌വെനറിലാണ്. ആഗോളതലത്തിൽ ഇന്‍റലിജൻസ് വിവരങ്ങൾ ശേഖരിച്ചു ബന്ധപ്പെട്ടവർക്കു നൽകുകയാണു കമ്പനിയുടെ പദ്ധതി. ബ്രിട്ടീഷ് ഇന്‍റലിജൻസിനുവേണ്ടി റഷ്യയിലും ഫ്രാൻസിലും നിരവധി വർഷങ്ങൾ സ്റ്റീൽ ജോലി ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.