ജോ ബൈഡനു പരോമന്നത സിവിലിയൻ ബഹുമതി
ജോ ബൈഡനു പരോമന്നത സിവിലിയൻ ബഹുമതി
Friday, January 13, 2017 2:13 PM IST
വാഷിംഗ്ടൺ: അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഒാഫ് ഫ്രീഡം അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്.

വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിനിടയ്ക്ക് അപ്രതീക്ഷിതമായി അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ തന്‍റെ ആത്മ സുഹൃത്തുകൂടിയായ ജോ ബൈഡന് പുരസ്കാരം നൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അടുത്തയാഴ്ച വൈറ്റ് ഹൗസ് വിടുന്ന ജോ ബൈഡനും കുടുംബത്തിനും സ്റ്റാഫംഗങ്ങൾക്കും ഒരുക്കിയ വിടവാങ്ങൽ ചടങ്ങിനിടെയായിരുന്ന ഒബാമയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

നിറകണ്ണുകളോടെയാണ് ജോ ബൈഡൻ തുടർന്ന് ചടങ്ങിൽ സംബന്ധിച്ചത്. അമേരിക്ക കണ്ട എക്കാലത്തെയും മികച്ച വൈസ് പ്രസിഡന്‍റ് എന്ന് ജോ ബൈഡനെ വിശേഷിപ്പിച്ച ഒബാമ, രാജ്യത്തിന്‍റെ ചരിത്രത്തിലെ സിംഹമാണ് ജോ ബൈഡനെന്നും കൂട്ടിച്ചേർത്തു.

അപ്രതീക്ഷിതമായി പുരസ്കാര പ്രഖ്യാപനം കേട്ട ജോ ബൈഡൻ സദസിനു മുഖം കൊടുക്കാതെ തിരിഞ്ഞ് നിന്ന് വിങ്ങിപ്പൊട്ടി.

മറുപടി പ്രസംഗത്തിനിടയ്ക്കും പലവട്ടം അദ്ദേഹത്തിന്‍റെ കണ്ണുനിറഞ്ഞു. എനിക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ല...കണ്ണുതുടച്ചുകൊണ്ട് ബെയ്ഡൻ പറഞ്ഞു. പ്രസിഡന്‍റിനോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും താൻ കടപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞ ജോ ബൈഡൻ രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിക്കു താൻ അർഹനല്ലെന്നും തുറന്നുപറഞ്ഞു.

അമേരിക്കൻ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും തമ്മിലുണ്ടായിരുന്ന സൗഹൃദം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഒബാമയുടെ എട്ടുവർഷത്തെ ഭരണത്തിനിടെ ഉണ്ടായ നിർണായകമായ പല തീരുമാനങ്ങളിലും ജോ ബൈഡന്‍റെ സ്വാധീനം ശക്തമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.