മിസൈൽ വിക്ഷേപണത്തെ അപലപിച്ച് ചൈന
Monday, February 13, 2017 10:59 AM IST
ബെയ്ജിംഗ്: യുഎസ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങളാണ് ഉത്തരകൊറിയയെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു പ്രേരിപ്പിച്ചതെന്നു ചൈന അഭിപ്രായപ്പെട്ടു.

ഉത്തരകൊറിയയുടെ അടുത്ത സുഹൃത്തായ ചൈന മിസൈൽ വിക്ഷേപണത്തെ അപലപിച്ചു. രക്ഷാസമിതി പ്രമേയം നടപ്പാക്കണമെന്നു വാദിക്കുന്പോഴും ഉത്തരകൊറിയയ്ക്ക് എതിരേ സൈനിക നടപടിക്ക് ചൈന എതിരാണ്. മിസൈൽ വിക്ഷേപണത്തെ യുഎസ് പ്രസിഡന്‍റ് ട്രംപ് അപലപിക്കുകയും ജപ്പാനു നൂറുശതമാനം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും എപ്രകാരമാണ് ഉത്തരകൊറിയയ്ക്കു തിരിച്ചടി നൽകുകയെന്നു വ്യക്തമല്ല.

ഞായറാഴ്ച ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ 500 കിലോമീറ്റർ സഞ്ചരി്ച്ചശേഷം ജപ്പാൻ സമുദ്രത്തിൽ പതിച്ചു. പരീക്ഷണം വിജയകരമായിരുന്നെന്നും പ്രസിഡന്‍റ് കിം ജോംഗ് ഉൻ നേരിട്ടാണ് വിക്ഷേപണം സംബന്ധിച്ച നിർദേശങ്ങൾ നൽകിയതെന്നും ഉത്തരകൊറിയയുടെ കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഫ്ളോറിഡയിൽ പ്രസിഡന്‍റ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ട്രംപ് അധികാരമേറ്റശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈൽ പരീക്ഷണമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.