കിംജോംഗ് നാമിന്‍റെ വധം; കൂടുതൽ അറസ്റ്റ്
കിംജോംഗ് നാമിന്‍റെ വധം; കൂടുതൽ അറസ്റ്റ്
Thursday, February 16, 2017 2:28 PM IST
ക്വാലാലന്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിംജോംഗ് ഉന്നിന്‍റെ അർധസഹോദരൻ കിം ജോംഗ് നാമിന്‍റെ വധവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി മലേഷ്യൻ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഏതാനും പേരെക്കൂടി പിടികിട്ടാനുണ്ട്.

ഇന്തോനേഷ്യൻ പാസ്പോർട്ടുള്ള സിതി അയിഷയും അവരുടെ മലേഷ്യൻ ബോയ്ഫ്രണ്ടുമാണ് ഇന്നലെ അറസ്റ്റിലായത്. ബുധനാഴ്ച വിയറ്റ്നാം പാസ്പോർട്ടുള്ള ഡോവാൻ തിഹോംഗിനെ പിടികൂടിയിരുന്നു. നാമിനെ വധിക്കാൻ ലക്ഷ്യമിട്ട് ആറംഗ സംഘം ദിവസങ്ങൾക്കു മുന്പേ ക്വാലാലന്പൂരിലെത്തിയിരുന്നു. കിം ചോൾ എന്നപേരിലുള്ള പാസ്പോർട്ടാണ് നാം ഉപയോഗിച്ചിരുന്നത്. എന്നാൽ യാത്രാപരിപാടി ഫേസ്ബുക്കിൽ നൽകിയ നാമിന്‍റെ വിവേകരഹിതമായ നടപടിയാണ് അദ്ദേഹത്തിന്‍റെ ജീവനെടുത്തതെന്നു എൻകെ ന്യൂസ് റിപ്പോർട്ടു ചെ്യതു.

തിങ്കളാഴ്ച രാവിലെ 8.20ന് മക്കാവുവിലേക്കുള്ള മടക്കയാത്രയ്ക്കായി ക്വാലാലന്പൂർ വിമാനത്താവളത്തിൽ എത്തിയ നാമിനെ രണ്ടു സ്ത്രീകൾ ചേർന്ന് രാസവസ്തു പ്രയോഗത്തിലൂടെ കൊലപ്പെടുത്തിയതിന്‍റെ സിസിടിവി ദൃശ്യം പോലീസിനു കിട്ടിയിരുന്നു. ഉത്തരകൊറിയ അയച്ച ചാരവനിതകളാണിവരെന്നു കരുതപ്പെടുന്നു. നാമിന്‍റെ മരണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്നു യുഎസ് ഭരണകൂടം പറഞ്ഞു.അർധസഹോദരനെ വകവരുത്താൻ കിം ജോംഗ് ഉൻ ഇന്‍റലിജൻസ് ഏജൻസിക്കു സ്റ്റാൻഡിംഗ് ഓർഡർ നൽകിയിരുന്നതായി ദക്ഷിണകൊറിയ ചൂണ്ടിക്കാട്ടി.


ഡിപ്പാർച്ചർ ഹാളിൽ വച്ച് ഒരു ചാരവനിത നാമിന്‍റെ മുന്നിൽ നിന്ന് അദ്ദേഹത്തിന്‍റെ ശ്രദ്ധയാകർഷിച്ചു. രണ്ടാമത്തെ സ്ത്രീ പിന്നിൽനിന്ന് അദ്ദേഹത്തിനടുത്തെത്തുകയും നീലബാഗിൽനിന്ന് ഏതോ രാസലായനിയിൽ മുക്കിയ തൂവാല അദ്ദേഹത്തിന്‍റെ മുഖത്തിനു നേർക്കു പിടിക്കുകയും ചെയ്തു. ഉടൻ ക്ലിനിക്കിലും തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആംബുലൻസിൽ വച്ചുതന്നെ നാം മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതിരിക്കാൻ ഉത്തരകൊറിയ സമ്മർദം ചെലുത്തിയെങ്കിലും മലേഷ്യ സമ്മതിച്ചില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് എപ്പോൾ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കിയില്ല. ഉത്തരകൊറിയൻ ഭരണകൂടത്തിൽ നിന്ന് അപേക്ഷ കിട്ടിയാൽ പോലീസ്, മെഡിക്കൽ നടപടികൾ പൂർത്തിയായശേഷം നാമിന്‍റെ മൃതദേഹം പ്യോംഗ്യാംഗിനു കൈമാറുമെന്നു മലേഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.