പാക്കിസ്ഥാനിലെ കോടതിയിൽ ഭീകരാക്രമണം: ഏഴു മരണം
പാക്കിസ്ഥാനിലെ കോടതിയിൽ ഭീകരാക്രമണം: ഏഴു മരണം
Tuesday, February 21, 2017 2:01 PM IST
പെഷവാർ: പാക്കിസ്ഥാനിലെ ഛർസാദ ജില്ലയിലെ താംഗിയിലെ കോടതിയിൽ താലിബാൻ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ഒരു അഭിഭാഷകൻ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. 20 പേർക്കു പരിക്കേറ്റിട്ടുണ്ട്. താലിബാന്‍റെ അവാന്തര വിഭാഗമായ ജമാഅത്ത് ഉൽ അഹ്റാർ(ജെയുഎ) ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ആക്രമണം നടത്തിയ മൂന്നു ഭീകരരെയും വധിച്ചതായി പോലീസ് അവകാശപ്പെട്ടു. കോടതി ഗേറ്റിനു സമീപമാണ് ആദ്യത്തെ ഭീകരൻ കൊല്ലപ്പെട്ടത്. കോടതിക്കുള്ളിൽ കടക്കാൻ ശ്രമിച്ച രണ്ടാമനും വെടിയേറ്റുവീണു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മൂന്നാമൻ കൊല്ലപ്പെട്ടത്. ഛർസാദയിലെ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരരെ വകവരുത്തിയ സുരക്ഷാ സൈനികരെ ഇന്‍റർ സർവീസ് പബ്ളിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ അസിഫ് ഗഫൂർ ട്വിറ്റർ സന്ദേശത്തിൽ അഭിനന്ദിച്ചു.


സിന്ധ് പ്രവിശ്യയിലെ സൂഫി തീർഥാടന കേന്ദ്രത്തിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നു പാക് സൈന്യം ഭീകരവേട്ട ഊർജിതമാക്കിയിരുന്നു. സൈനിക നടപടിയിൽ 130ൽ അധികം പേർ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.