ജോംഗ് നാമിന്‍റെ വധം: മലേഷ്യക്ക് എതിരേ ഉത്തരകൊറിയ
ജോംഗ് നാമിന്‍റെ വധം: മലേഷ്യക്ക് എതിരേ ഉത്തരകൊറിയ
Thursday, February 23, 2017 2:04 PM IST
സിയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ അർധസഹോദരൻ ജോംഗ് നാമിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മലേഷ്യയുടെ നടപടി അങ്ങേയറ്റം അധാർമികവും നിയമവിരുദ്ധവുമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. നാമിന്‍റെ വധ വാർത്ത പുറത്തുവന്ന് പത്താം ദിവസമാണ് ഉത്തര കൊറിയ ആദ്യമായി ഇതേക്കുറിച്ചു പരസ്യ പ്രതികരണം നടത്തുന്നത്.

നാമിന്‍റെ പേരു പറയാതെ ഉത്തരകൊറിയൻ പൗരൻ എന്നു മാത്രമാണ് പ്രതികരണത്തിൽ പരാ മർശിച്ചത്. നയതന്ത്ര പാസ്പോർട്ടുള്ള ഉത്തരകൊറിയൻ പൗരന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത് എല്ലാ അന്തർദേശീയ മര്യാദകൾക്കും എതിരാണെന്നു പ്യോംഗ്യാംഗ് ചൂണ്ടിക്കാട്ടി.

മലേഷ്യയിൽനിന്നു മക്കാവുവിലേക്കു പോകാനായി ക്വാലാലന്പൂർ എയർപോർട്ടിൽ എത്തിയ നാമിനെ രണ്ടു ചാരവനിതകൾ ചേർന്നു വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. നേരത്തെ ഹൃദ്രോഗമാണു മരണകാരണമെന്നു പറഞ്ഞ മലേഷ്യ ദക്ഷിണകൊറിയയുടെ സമ്മർദത്തെത്തുടർന്നാണു വിഷപ്രയോഗ കഥയുമായി രംഗത്തെത്തിയതെന്നും പ്യോംഗ്യാംഗ് ആരോപിച്ചു. മലേഷ്യൻ മണ്ണിൽ നടന്ന കൊലപാതകത്തിന് ഉത്തരവാദി മലേഷ്യയാണെന്നും ഉത്തരകൊറിയൻ ഭരണകൂടം പറഞ്ഞു.


ഇതേസമയം നാമിന്‍റെ വധവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിയെയും ഉത്തരകൊറിയൻ എയർലൈൻസ് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യണമെന്നും ഇതിനു സൗകര്യം ഒരുക്കണമെന്നും സ്ഥാനപതി കാംഗ് ചോളിനോട് മലേഷ്യൻ ഐജി ആവശ്യപ്പെട്ടു. മൊത്തം ഏഴ് ഉത്തരകൊറിയക്കാർ സംശയത്തിന്‍റെ നിഴലിലാണെന്നും മലേഷ്യൻ അധികൃതർ പറഞ്ഞു,
ദക്ഷിണകൊറിയയുമായി കൂട്ടുചേർന്ന് തങ്ങളെ അപകീർത്തിപ്പെടുത്താൻ മലേഷ്യ ശ്രമിക്കുകയാണെന്ന് കാംഗ് ആക്ഷേപിച്ചു. ഇതിന്‍റെ പേരിൽ സ്ഥാനപതി കാംഗിനെ അനഭിമതനായി പ്രഖ്യാപിച്ചു രാജ്യത്തുനിന്നു പുറത്താക്കുന്ന കാര്യം മലേഷ്യ ആലോചിക്കുകയാണെന്നു റിപ്പോർട്ടുണ്ട്.
നാം കൊല്ലപ്പെട്ട കാര്യം ഇതുവരെ ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. ഇരുകൊറിയകളുടെയും അതിർത്തി മേഖലയ്ക്കടുത്തു സ്ഥാപിച്ചിട്ടുള്ള ലൗഡ് സ്പീക്കറുകളിലൂടെ ദക്ഷിണകൊറിയ നാമിന്‍റെ വധവാർത്ത ഉത്തരകൊറിയൻ ജനതയെ അറിയിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.