സന്യാസിനികൾക്കായി റോമിൽ പുതുഭവനം
സന്യാസിനികൾക്കായി റോമിൽ പുതുഭവനം
Saturday, February 25, 2017 2:26 PM IST
റോം: റോമിലെ വിവിധ സർവകലാശാലകളിൽ ഉപരിപഠനത്തിനായി എത്തുന്ന സീറോ-മലബാർ, സീറോ-മലങ്കര സഭകൾ ഉൾപ്പെടെയുള്ള വിവിധ പൗരസ്ത്യസഭകളിലെ സന്യാസിനികൾക്കായി പുതിയ കോളജ് ആരംഭിച്ചു. പൊന്തിഫീച്ചിയോ കൊളജോ സാന്താ മരിയ ദെൽ പത്രോച്ചീനിയോ എന്നു പേരു നൽകിയിരിക്കുന്ന പുതിയ കോളജ്, വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ട് കർദിനാൾ ലെയോനാർദോ സാന്ദ്രി ഉദ്ഘാടനം ചെയ്തു.

യഥാർഥ മാനവികതയുടെ പ്രചാരകരും സുവിശേഷത്തിലധിഷ്ഠിതമായ ജീവിതശൈലിയുടെ ഉടമകളും ആകുക എന്നതാണ് സന്യാസിനികളുടെ അടിസ്ഥാന ധർമമെന്ന് ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകവെ കർദിനാൾ ഓർമിപ്പിച്ചു. വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്‍റെ സെക്രട്ടറി ആർച്ച്ബിഷപ് സിറിൽ വാസിൽ, സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, തിരുസംഘത്തിന്‍റെ അണ്ടർ സെക്രട്ടറി ഫാ. ലൊറെൻസോ ലൊറൂസോ, സീറോ-മലബാർ, സീറോ-മലങ്കര സഭകൾക്കായി തിരുസംഘത്തിന്‍റെ കീഴിലുള്ള ഡമഷീനോ കോളജ് റെക്ടർ ഫാ. വർഗീസ് കുരിശുതറ, മറ്റു വിവിധ കോളജുകളുടെ റെക്ടർമാർ, പുതിയ കോളജിന്‍റെ ചാപ്ളെയിന്മാർ എന്നിവരും തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു.


റോമിൽ ഉപരിപഠനത്തിനായി എത്തുന്ന പൗരസ്ത്യസഭകളിലെ സന്യാസിനികളുടെ ചിരകാലാഭിലാഷമാണ് ഇപ്പോൾ പൂവണിയുന്നത്. പഠനകാലത്ത് സമൂഹമായി താമസിക്കാനും പ്രാർഥനയും പഠനവും ഒരുമിപ്പിച്ചുകൊണ്ടുപോകാനുമുള്ള സൗകര്യമാണ് പുതിയ കോളജിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ സീറോ മലബാർ, സീറോ മലങ്കര സഭകളിൽനിന്നായി 17 സന്യാസിനികളാണ് ഇവിടെ അംഗങ്ങളായിട്ടുള്ളത്. കോളജിന്‍റെ ഭരണനിർവഹണ ചുമതല സിഎംസി സന്യാസിനീ സമൂഹത്തെയാണ് വത്തിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. സിസ്റ്റർ റോസി സിഎംസി ഡയറക്ടറായും സിസ്റ്റർ ലിസിയാ സിഎംസി വൈസ് ഡയറക്ടറായും സിസ്റ്റർ ഡോണ സിഎംസി പ്രൊക്കുറേറ്ററായും ‍ സേവനമനുഷ്ഠിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.