ജോംഗ് നാമിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞതു പുത്രന്‍റെ ഡിഎൻഎ ഉപയോഗിച്ച്
ജോംഗ് നാമിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞതു പുത്രന്‍റെ ഡിഎൻഎ ഉപയോഗിച്ച്
Wednesday, March 15, 2017 12:05 PM IST
ക്വാലാലന്പൂർ: ക്വാലാലന്പൂർ വിമാനത്താവളത്തിൽ വിഎക്സ് വിഷവാതക പ്രയോഗത്തിനിരയായി കൊല്ലപ്പെട്ടത് ഉത്തരകൊറിയൻ സ്വദേശി കിം ജോംഗ് നാമാണെന്നു തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്‍റെ പുത്രന്‍റെ ഡിഎൻഎ സാന്പിൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണെന്നു മലേഷ്യ അറിയിച്ചു. ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് നാമിന്‍റെ അർധസഹോദരനാണ് ജോംഗ് നാം.

കിംചോൾ എന്ന പേരിലുള്ള പാസ്പോർട്ട് ഉപയോഗിച്ച് മക്കാവുവിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ നാമിനെ ഫെബ്രുവരി രണ്ടിനാണ് രണ്ടു ചാരവനിതകൾ ചേർന്നു വകവരുത്തിയത്. ഉത്തരകൊറിയയാണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു പറയപ്പെടുന്നു. ജോംഗ് നാമാണു കൊല്ലപ്പെട്ടതെന്നു സംശയാതീതമായി തെളിഞ്ഞെന്നു മലേഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് സഹിദ് ഹമിദി പറഞ്ഞു. നാമിന്‍റെ ബന്ധുക്കൾ ആരും ഇതുവരെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.