വാണിജ്യയുദ്ധത്തിൽ ക്ഷീണം യുഎസ് കന്പനികൾക്ക്: ചൈന
വാണിജ്യയുദ്ധത്തിൽ ക്ഷീണം യുഎസ് കന്പനികൾക്ക്: ചൈന
Wednesday, March 15, 2017 12:05 PM IST
ബെയ്ജിംഗ്: ചൈനയുമായി വാണിജ്യ യുദ്ധത്തിനു മുതിർന്നാൽ അമേരിക്കൻ കന്പനികൾക്കാകും ക്ഷീണമെന്ന് ചൈന. പാർലമെന്‍റിന്‍റെ വാർഷിക സമ്മേളനത്തിനുശേഷം മാധ്യമപ്രതിനിധികളെ കണ്ട പ്രധാനമന്ത്രി ലി കെചിയാംഗ് ആണ് മുന്നറിയിപ്പ് നല്കിയത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്നുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്താൻ ചുങ്കം ചുമത്തുമെന്നും മറ്റും പലവട്ടം പറഞ്ഞ സാഹചര്യത്തിലാണിത്.

വാണിജ്യപോര് വാണിജ്യത്തിനു ചേർന്നതല്ല. അതുണ്ടായാൽ ചൈനയിലെ വിദേശ കന്പനികളാകും ആദ്യം വിഷമത്തിലാകുക. അതിൽത്തന്നെ അമേരിക്കൻ കന്പനികൾ കൂടുതൽ വിഷമത്തിലാകും: ലി പറഞ്ഞു. ചൈനയിലെ കുറഞ്ഞ കൂലിയും അയഞ്ഞ മലിനീകരണ നിയന്ത്രണ നിയമങ്ങളുമാണ് പല അമേരിക്കൻ കന്പനികളെയും അങ്ങോട്ടാകർഷിച്ചത്. അവരുടെ ഉത്പന്നങ്ങൾ മുഖ്യമായും അമേരിക്കയിലേക്കാണു പോകുന്നത്. ഇതാണു ലി ചൂണ്ടിക്കാട്ടിയത്.


ദക്ഷിണ ചൈനാസമുദ്രത്തിലെ തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ലി നിർദേശിച്ചു. ചൈനീസ് സന്പദ്ഘടന അപകടസന്ധിയിലാണെന്ന വ്യാഖ്യാനങ്ങൾ ലി തള്ളിക്കളഞ്ഞു. ഈ വർഷം 6.5 ശതമാനം വളർച്ച ഉണ്ടാകും. കഴിഞ്ഞവർഷം 6.7 ശതമാനമുണ്ടായിരുന്നു. ഈ വളർച്ച 1.1 കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. ബാങ്കുകൾ പ്രശ്നത്തിലാകുമെന്ന പ്രചാരണവും ലി നിഷേധിച്ചു. 13 ശതമാനമുണ്ട് മൂലധനപര്യാപ്തത. പ്രശ്നകടങ്ങൾക്കു 176 ശതമാനം വകയിരുത്തലുമുണ്ട്. ഇത് ആഗോള നിരക്കിനേക്കാൾ കൂടുതലാണ്.

ചൈനീസ് കന്പനികൾക്കു 15,000 കോടി ഡോളറിന്‍റെ നികുതിയിളവ് ഇക്കൊല്ലം നല്കുമെന്നു ലി പറഞ്ഞു. ചൈനീസ് കറൻസിയായ യുവാന്‍റെ വില കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. കയറ്റുമതി വർധിപ്പിക്കാൻ യുവാനെ താഴ്ത്തി നിർത്തും എന്ന് അമേരിക്കയും മറ്റും ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.