ബ്രെക്സിറ്റ് ബില്ലിൽ രാജ്ഞി ഒപ്പുവച്ചു
ബ്രെക്സിറ്റ് ബില്ലിൽ രാജ്ഞി ഒപ്പുവച്ചു
Thursday, March 16, 2017 12:20 PM IST
ലണ്ടൻ: എലിസബത്ത് രാജ്ഞി ഒപ്പുവച്ചതോടെ പാർലമെന്‍റ് പാസാക്കിയ ബ്രെക്സിറ്റ് ബിൽ നിയമമായി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടുതലിനായി അന്പതാംവകുപ്പു പ്രകാരമുള്ള ചർച്ച തുടങ്ങാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഇനി നിയമതടസമില്ല.

മാർച്ചിൽ ബ്രെക്സിറ്റിനു തുടക്കം കുറിക്കുമെന്നു നേരത്തെ തെരേസാ മേ പ്രഖ്യാപിച്ചിരുന്നു. 28 അംഗ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോരുന്നതു സംബന്ധിച്ചുള്ള പ്രക്രിയയ്ക്കു തുടക്കമിടേണ്ടത് ലിസ്ബൺ ഉടന്പടിയുടെ അന്പതാം വകുപ്പു പ്രകാരമാണ്. അന്പതാംവകുപ്പു പ്രകാരമുള്ള ചർച്ച തുടങ്ങുന്നതിനു മേയെ അധികാരപ്പെടുത്തുന്ന ബില്ലാണ് ഇപ്പോൾ നിയമമായ ബ്രെക്സിറ്റ് ബിൽ.

യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽ പൂർണമാവാൻ രണ്ടുവർഷംവരെ സമയം എടുക്കും.ഇതിനിടെ യുകെയിൽനിന്നു വേർപെട്ടു സ്വതന്ത്രരാഷ്‌ട്രമായി തീരുന്നതിനുള്ള സ്കോട്‌ലൻഡിന്‍റെ നീക്കം പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു ഹിതപരിശോധന നടത്തണമെന്ന സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്‍റെ ആവശ്യം അംഗീകരിക്കില്ലെന്നു മേ വ്യക്തമാക്കിയിട്ടുണ്ട്.


രാഷ്‌ട്രീയക്കളിക്കു മുതിരാതെ സ്കോട്ടിഷ് ജനതയ്ക്കു മെച്ചപ്പെട്ട ഭരണം കാഴ്ച വയ്ക്കാൻ സ്റ്റർജനെ മേ ഉപദേശിച്ചു. സ്കോട്ടിഷ് പാർലമെന്‍റിന്‍റെ അനുമതി കിട്ടിയാലും ബ്രിട്ടീഷ് പാർലമെന്‍റ് സമ്മതിക്കാതെ ജനഹിത പരിശോധന നടത്താനാവില്ല. മുന്പു നടത്തിയ ഹിതപരിശോധനയിൽ ഭൂരിഭാഗം സ്കോട്ടിഷ് പൗരന്മാരും യുകെയിൽ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. അതേപോലെ ബ്രെക്സിറ്റ് ഹിതപരിശോധനയിൽ യുറോപ്യൻ യൂണിയനിൽ തുടരണമെന്നും സ്കോട്ടിഷ് ജനത വിധിയെഴുതിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.