അമ്മയ്ക്ക് ഇന്ത്യ ജഡ്ജിപദവി നിഷേധിച്ചെന്നു ഹേലിയുടെ വെളിപ്പെടുത്തൽ
അമ്മയ്ക്ക് ഇന്ത്യ ജഡ്ജിപദവി നിഷേധിച്ചെന്നു ഹേലിയുടെ വെളിപ്പെടുത്തൽ
Thursday, March 30, 2017 11:29 AM IST
ന്യൂയോർക്ക്: മതിയായ യോഗ്യതയുണ്ടായിട്ടും തന്‍റെ അമ്മയ്ക്ക് ഇന്ത്യയിൽ ജഡ്ജിപദവിയിലിരുന്നു കേസ് കേൾക്കാൻ അവസരം നിഷേധിക്കപ്പെട്ടെന്ന് യുഎന്നിലെ യുഎസ് അംബാഡസർ ഇന്ത്യൻ വംശജ നിക്കി ഹേലി വെളിപ്പെടുത്തി. കൗൺസിൽ ഒാൺ ഫോറിൻ റിലേഷൻസിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഹേലി ഇക്കാര്യം പറഞ്ഞത് .

പൊതുവേ വിദ്യാഭ്യാസം കുറഞ്ഞ കാലഘട്ടത്തിലും അമ്മയ്ക്ക് ഇന്ത്യയിൽ നിയമപഠനം നടത്താൻ കഴിഞ്ഞു. എന്നാൽ സ്ത്രീകൾക്കെതിരായി നിലനിന്നിരുന്ന സാമൂഹിക സാഹചര്യം നിമിത്തം ജഡ്ജിയായി സേവനം അനുഷ്ഠിക്കാൻ സാധിച്ചില്ല.

അതേ അമ്മയ്ക്ക് തന്‍റെ മകൾ സൗത്ത് കരോളൈനയിലെ ഗവർണറാകുന്നതും യുഎന്നിലെ യുഎസ് അംബാസഡറാകുന്നതും കാണാൻ സാധിച്ചെന്നും നിക്കി ഹേലി പറഞ്ഞു. ഹേലിയുടെ മാതാപിതാക്കൾ 1960കളിലാണ് അമേരിക്കയിലേക്കു കുടിയേറുന്നത്.

ഇതേസമയം, 1937ൽതന്നെ ഒരു മലയാളി വനിത ഇന്ത്യയിൽ ജഡ്ജിയായി നിയമിതയായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിൽ മുൻസിഫായി നിയമിതയായ ജസ്റ്റീസ് അന്ന ചാണ്ടിയാണ് ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായി 1959ൽ ജസ്റ്റീസ് അന്ന ചാണ്ടി നിയമിതയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.